ന്യൂഡൽഹി: ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് നാളെ. സാധാരണക്കാരുടെ ആവശ്യങ്ങളെ അഭിസംബോധന ചെയ്യുക എന്നതാകും ബജറ്റിന്റെ പ്രഥമ ലക്ഷ്യം. രാജ്യത്ത് തൊഴിൽ അടിസ്ഥാന സൌകര്യ വികസനത്തിനുള്ള പ്രധാന നിർദ്ദേശങ്ങൾ ബജറ്റിൽ ഇടം പിടിച്ചേക്കും.
ഗരീബോം കി ഉന്നതി, കിസാനോം കി സമൃദ്ധി, യുവോം കോ റോസ്ഗാർ… ഈ മുദ്രാവാക്യം തന്നെയാകും ഇത്തവണയും പൊതു ബജറ്റിൽ അരുൺ ജെയ്റ്റ്ലി ഉയർത്തുക. സാധാരണപോലെ നടപ്പുവർഷത്തേക്കുള്ള പദ്ധതികൾ ഇത്തവണയും പ്രഖ്യാപിയ്ക്കുകയാകും ബജറ്റിന്റെ ശൈലി. എന്നാൽ, മൂന്നു വർഷത്തേക്കുള്ള വികസനത്തിന്റെ റോഡ് മാപ്പിൽ ആകും ബജറ്റ് പ്രഖ്യാപനങ്ങൾ കൂടുതൽ ശ്രദ്ധയൂന്നുക.
രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണമെങ്കിൽ സർക്കാർ തന്നെ അടിസ്ഥാന സൗകര്യവികസനത്തിനു കൂടുതൽ പണം ചെലവിടണം, അതേസമയം ധനകാര്യക്കമ്മി നിയന്ത്രിച്ചു നിർത്തണമെങ്കിൽ സർക്കാർ ചെലവു ചുരുക്കുകയും വേണം. ഇവ രണ്ടും കൂടി എങ്ങനെ സമന്വയിപ്പിക്കും എന്നത് കാത്തിരുന്ന് കാണണം.
നികുതിപിരിവ് ഊർജിതപ്പെടുത്തുകയാണ് ഒരു പോംവഴി. നിലവിൽ രണ്ടു ലക്ഷം കോടി രൂപ ഓരോവർഷവും പലവിധ നികുതി ഇളവുകളായി അനുവദിക്കാറുണ്ട്. ഈ ഇളവുകൾ എടുത്തുകളയുകയെന്ന ശ്രമകരമായ ദൌത്യം യാഥാർത്ഥ്യമാക്കാൻ ജെയ്റ്റ്ലി ധൈര്യം കാട്ടിയേക്കും എന്നാണ് സൂചന.
ഇതിന്റെ ഫലത്തിന്റെ ഒരു പങ്ക് ശമ്പളക്കാർ എന്ന വിഭാഗത്തിന് നേട്ടം നൽകും എന്ന് കരുതാം. ആദായ നികുതി പരിധി വീണ്ടും ഉയർത്തണം എന്ന വിധത്തിൽ ഭൂരിപക്ഷം പ്രീ ബജറ്റ് ചർച്ചകളിലും നിർദ്ദേശം ഉയർന്നിരുന്നു.
ബജറ്റിൽ ഇത്തവണ അടിസ്ഥാന സൗകര്യ വികസനത്തിന് അനുവദിക്കുന്ന തുകയിൽ ഗണ്യമായ വർധനയുണ്ടാകും. റോഡുകൾ, പാലങ്ങൾ, തുറമുഖങ്ങൾ എന്നിങ്ങനെ എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളിലും കൂടുതൽ മുതൽ മുടക്കാനാണ് സർക്കാരിന്റെ തീരുമാനം.
ഗരീബോം കി ഉന്നതി, കിസാനോം കി സമൃദ്ധി, യുവോം കോ റോസ്ഗാർ… ഈ മുദ്രാവാക്യം തന്നെയാകും ഇത്തവണയും പൊതു ബജറ്റിൽ അരുൺ ജെയ്റ്റ്ലി ഉയർത്തുക. സാധാരണപോലെ നടപ്പുവർഷത്തേക്കുള്ള പദ്ധതികൾ ഇത്തവണയും പ്രഖ്യാപിയ്ക്കുകയാകും ബജറ്റിന്റെ ശൈലി. എന്നാൽ, മൂന്നു വർഷത്തേക്കുള്ള വികസനത്തിന്റെ റോഡ് മാപ്പിൽ ആകും ബജറ്റ് പ്രഖ്യാപനങ്ങൾ കൂടുതൽ ശ്രദ്ധയൂന്നുക.
രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണമെങ്കിൽ സർക്കാർ തന്നെ അടിസ്ഥാന സൗകര്യവികസനത്തിനു കൂടുതൽ പണം ചെലവിടണം, അതേസമയം ധനകാര്യക്കമ്മി നിയന്ത്രിച്ചു നിർത്തണമെങ്കിൽ സർക്കാർ ചെലവു ചുരുക്കുകയും വേണം. ഇവ രണ്ടും കൂടി എങ്ങനെ സമന്വയിപ്പിക്കും എന്നത് കാത്തിരുന്ന് കാണണം.
നികുതിപിരിവ് ഊർജിതപ്പെടുത്തുകയാണ് ഒരു പോംവഴി. നിലവിൽ രണ്ടു ലക്ഷം കോടി രൂപ ഓരോവർഷവും പലവിധ നികുതി ഇളവുകളായി അനുവദിക്കാറുണ്ട്. ഈ ഇളവുകൾ എടുത്തുകളയുകയെന്ന ശ്രമകരമായ ദൌത്യം യാഥാർത്ഥ്യമാക്കാൻ ജെയ്റ്റ്ലി ധൈര്യം കാട്ടിയേക്കും എന്നാണ് സൂചന.
ഇതിന്റെ ഫലത്തിന്റെ ഒരു പങ്ക് ശമ്പളക്കാർ എന്ന വിഭാഗത്തിന് നേട്ടം നൽകും എന്ന് കരുതാം. ആദായ നികുതി പരിധി വീണ്ടും ഉയർത്തണം എന്ന വിധത്തിൽ ഭൂരിപക്ഷം പ്രീ ബജറ്റ് ചർച്ചകളിലും നിർദ്ദേശം ഉയർന്നിരുന്നു.
ബജറ്റിൽ ഇത്തവണ അടിസ്ഥാന സൗകര്യ വികസനത്തിന് അനുവദിക്കുന്ന തുകയിൽ ഗണ്യമായ വർധനയുണ്ടാകും. റോഡുകൾ, പാലങ്ങൾ, തുറമുഖങ്ങൾ എന്നിങ്ങനെ എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളിലും കൂടുതൽ മുതൽ മുടക്കാനാണ് സർക്കാരിന്റെ തീരുമാനം.
No comments:
Post a Comment