Ente Malayalam News

Follow Us

Thursday, 21 June 2018

ജോലിയിലെ സമ്മർദവും ദാമ്പത്യപ്രശ്നങ്ങളും

work pressure in family life
Designed by Freepik                

ഒരു അന്താരാഷ്ട്ര െഎടി കമ്പനിയിൽ എൻജിനീയറായിരുന്നു ധന്യ. പ്രശാന്ത് അറിയപ്പെടുന്ന ബിസിനസ്കാരനും. അമേരിക്കൻ കമ്പനിയിലായിരുന്നു ധന്യയ്ക്ക് ജോലി. അതുകൊണ്ടു തന്നെ രാത്രി ഷിഫ്റ്റിലാണ് ജോലി ചെയ്യേണ്ടി വന്നിരുന്നത്. രാത്രി ഒൻപതു മണിക്ക് ജോലിക്കു കയറുന്ന ധന്യ രാവിലെ എട്ടു മണിയാകുമ്പോഴാണ് ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയിരുന്നത്. ആ സമയമാകുമ്പോഴേക്കു പ്രശാന്ത് ജോലിക്കു പോകാൻ തയാറായിട്ടുണ്ടാവും.

തുടക്കത്തിൽ വളരെ ആസ്വദിച്ചു ചെയ്തിരുന്നെങ്കിലും ജോലിയിലെ അമിത ഭാരവും മേലുദ്യോഗസ്ഥരുടെ സമ്മർദവുമൊക്കെ ആയിപ്പോൾ ധന്യയ്ക്ക് പലവിധ ശരീരിക ബുദ്ധിമുട്ടുകളും ആരംഭിച്ചു. തലവേദന, ഛർദി, ശ്വാസം മുട്ടൽ തുടങ്ങിയ പലവിധ രോഗങ്ങൾ കഴിഞ്ഞ രണ്ടു മൂന്നു വർഷമായി ധന്യയെ അലട്ടിക്കൊണ്ടിരുന്നു. ചികിത്സകൾ മാറി മാറി ചെയ്തെങ്കിലും ശാശ്വതപരിഹാരം ഉണ്ടായില്ല. ഏതു ചികിത്സ ചെയ്താലും താൽകാലികമായ ഫലം മാത്രം കിട്ടും.

ഒരു കുഞ്ഞിക്കാൽ കാണാനുള്ള ആഗ്രഹം അഞ്ചു വർഷമായിട്ടും നടക്കാത്തിെൻറ നിരാശ പ്രശാന്തിനും ധന്യയ്ക്കും ഇരുവരുടെയും വീട്ടുകാർക്കും ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യത്തെ ഒരു വർഷം കുഞ്ഞിനുവേണ്ടി ശ്രമിച്ചില്ല. ഒരു വർഷം കഴിഞ്ഞിട്ടു മതി എന്നായിരുന്നു ഇരുവരുടെയും തീരുമാനം. പക്ഷേ, പിന്നീട് ശ്രമിച്ചപ്പോൾ ഗർഭിണിയായതുമില്ല.

കുഞ്ഞു വേണമെന്ന ആഗ്രഹം ഇരുവർക്കും ഉണ്ടായിരുന്നെങ്കിലും അതിനായി സമയം നീക്കി വയ്ക്കാൻ അവർക്ക് കഴിഞ്ഞില്ല. പ്രശാന്ത് ജോലിക്ക് പോകുന്ന സമയത്താണ് ധന്യ ജോലി കഴിഞ്ഞ് എത്തുന്നത്. മാതാപിതാക്കൾ‌ നിർബന്ധിക്കുമ്പോൾ ഒന്നു രണ്ടു ദിവസം ലീവെടുത്ത് ഏതെങ്കിലും വന്ധ്യതാ ചികിത്സകനെ പോയി കാണും. പലപ്പോഴും ചികിത്സ മുഴുവിപ്പിക്കാറുമില്ല..

ഇരുവരും തമ്മിൽ പ്രശ്നങ്ങൾ രൂക്ഷമായപ്പോഴാണ് മാതാപിതാക്കൾ‌ ഇടപെട്ട് ഞങ്ങളുടെയടുത്ത് എത്തിക്കുന്നത്. വന്ധ്യത ചികിത്സയുടെ ഭാഗമായുള്ള എല്ലാ പരിശോധനകളിലും ഇരുവരും നോർമലായിരുന്നു. രണ്ടുപേരുടെയും പ്രശ്നങ്ങൾ കൂടുതൽ മനസ്സിലാക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും നാലഞ്ചു ദിവസം ആശുപത്രിയിൽ താമസിച്ച് ചികിത്സ നടത്താൻ നിർദേശിച്ചു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ധന്യ അനുഭവിച്ചു കൊണ്ടിരുന്ന ശാരീരിക പ്രശ്നങ്ങളാണ് അവളെ ലൈംഗികതയിൽനിന്ന് അകറ്റിക്കൊണ്ടിരുന്നത്.
ശ്വാസം മുട്ടൽ, ഛർദി, തലവേദന തുടങ്ങിയ പ്രശ്നങ്ങൾ ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ല. ഈ രോഗങ്ങളൊക്കെ ധന്യയെ തേടിയെത്തിയതാവട്ടെ, ജോലി സംബന്ധമായള്ള കടുത്ത മാനസിക സമ്മർദം കൊണ്ടായിരുന്നു.

എപ്പോഴും ക്ഷീണവും രോഗങ്ങളുമായതിനാൽ ലൈംഗിക ബന്ധത്തെക്കുറിച്ച് ചിന്തിക്കുന്നതു പോലും ധന്യയ്ക്ക് ബുദ്ധിമുട്ടായിരുന്നു. ധന്യയും പ്രശാന്തും തമ്മിൽ ശാരീരിക ബന്ധം തന്നെ ശരിക്കു നടന്നിരുന്നില്ല.

ജോലി ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വീട്ടുകാരുടെ സമ്മർദങ്ങളും കുട്ടികൾ ഉണ്ടാകാത്തതിെൻറ പേരിലുള്ള കുറ്റപ്പെടുത്തലുകളും കൂടി ആയപ്പോൾ, ചെകുത്താനും കടലിനും നടുവിൽ‌ പെട്ടുപോയ അവസ്ഥയിലായി ധന്യ.

തൽക്കാലം ആറുമാസത്തേക്ക് ലീവെടുക്കാൻ ധന്യയോട് ആവശ്യപ്പെട്ടു. മാനസിക സമ്മർദങ്ങളിൽ നിന്ന് മോചനം കിട്ടിയതോടെ രോഗങ്ങൾ മാറി. നാലു മാസം കഴിഞ്ഞപ്പോൾ ധന്യ ഗർഭിണിയാവുകയും ചെയ്തു.

തൊഴിലിടങ്ങളിൽ സമ്മർദങ്ങളുണ്ടാവുന്നത് ഇന്നത്തെ കാലത്ത് സ്വാഭാവികമാണ് . അതിനെ നന്നായി മാനേജ് ചെയ്യാൻ‌ പഠിച്ചിരിക്കണം. സമ്മർദങ്ങളെ വരുതിക്കു നിർത്താൻ പഠിച്ചില്ലെങ്കിൽ അതു രോഗങ്ങളിലേക്കും ദാമ്പത്യപ്രശ്നങ്ങളിലേക്കും വിവാഹമോചനത്തിലേക്കും നയിച്ചേക്കാം.

റോബോട്ടുകളുമായി സെക്സ്; യാതൊരു ഗുണവുമില്ലെന്നു വിദഗ്ധര്‍

Having sex with robots

മനുഷ്യന്റെ കിടപ്പറകള്‍ സെക്സ് റോബോട്ടുകള്‍ കീഴടക്കാന്‍ പോകുന്നു എന്നെല്ലാം വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സിക്‌സ് പായ്ക്കുമെല്ലാമുള്ള പുരുഷ സെക്‌സ് റോബോട്ടുകളെ വിപണിയില്‍ ഇറക്കുമെന്ന് അടുത്തിടെ ഒരു അമേരിക്കന്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഈ സെക്സ് റോബോട്ടുകളെക്കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ? ഇല്ലെന്നാണ് BMJ സെക്‌ഷ്വല്‍ ആന്‍ഡ്‌ റിപ്രൊഡക്ടീവ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. ബ്രിട്ടനിലെ സെന്റ്‌ ജോര്‍ജ് സര്‍വകലാശാല ആശുപത്രിയിലെ ഡോക്ടര്‍ ചാന്‍റ്റല്‍ കോക്സ്, ലണ്ടന്‍ കിങ്ങ്സ് ആശുപത്രിയിലെ ഡോക്ടർ ബേവ്ലി എന്നിവരാണ് ഈ പഠനത്തിനു നേതൃത്വം നൽകിയത്. റോബോട്ടുകളുമായി സെക്സ് ചെയ്യുന്നത് കൊണ്ട് യാതൊരു വിധ ആരോഗ്യഗുണങ്ങളും ഉണ്ടാകുന്നില്ലെന്നാണ് ഇവരുടെ പഠനം പറയുന്നത്.

സെക്സ് റോബോട്ടുകളും മനുഷ്യരും തമ്മിലുള്ള ശാരീരിക ബന്ധം സംബന്ധിച്ച് ഇതുവരെ ഇത്തരമൊരു പഠനം നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഈ പഠനം ആരംഭിച്ചത് പൂജ്യത്തില്‍ നിന്നായിരുന്നു. ഷെഫീല്‍ഡ് സര്‍വകലാശാലയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ആന്‍ഡ്‌ റോബോട്ടിക്സ് പ്രഫസര്‍ നോയേല്‍ ഷാർക്ക്‌ലി പറയുന്നതും മനുഷ്യനും റോബോട്ടുകളും തമ്മിലെ ഈ ബന്ധത്തെക്കുറിച്ച് ഇതുവരെ പൂര്‍ണമായൊരു പഠനം പുറത്തുവന്നിട്ടില്ലെന്നാണ്.

സെക്സ് റോബോട്ടുകള്‍ക്കായി അടുത്തിടെ വൻതോതില്‍ ആവശ്യക്കാര്‍ ഉണ്ടായിട്ടുണ്ട്. ഇത് മനുഷ്യര്‍ ഉപയോഗിച്ചു തുടങ്ങിയാല്‍ മാത്രമാകും ചിലപ്പോള്‍ ഇതിന്റെ കൂടുതല്‍ പോരായ്മകൾ കണ്ടെത്താന്‍ സാധിക്കുകയെന്ന് കലിഫോര്‍ണിയ പൊളിടെക്നിക് സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷണവിദ്യാര്‍ഥി ജൂലി കാര്‍പെന്റര്‍ പറയുന്നു. പലരും ഡോക്ടര്‍മാരോട് സെക്സ് റോബോട്ടുകളെ ഉപയോഗിക്കുന്നതിനെപ്പറ്റി അഭിപ്രായം ആരാഞ്ഞു തുടങ്ങിയതോടെയാണ് അവർ ഇതിനെപ്പറ്റി പഠിക്കാൻ തുടങ്ങിയത്.

സേഫ് സെക്സ് എന്ന നിലയിലും പങ്കാളികള്‍ ഇല്ലാത്തര്‍ക്ക് തുണയാകാനുമാണ് സെക്സ് റോബോട്ടുകളെ വിപണിയിലെത്തിക്കാൻ ആദ്യം തീരുമാനിച്ചത്. എന്നാല്‍ പിന്നീടിത് കൂടുതല്‍ പേരിലേക്ക് എത്തുകയായിരുന്നു. ഒരു പ്രമുഖ സെക്സ് പാവ നിര്‍മാതാക്കള്‍ പറയുന്നത്, ഒരു മനുഷ്യന്‍ പ്രതീക്ഷിക്കുന്നത് എന്തും നല്‍കാന്‍ തങ്ങളുടെ സെക്സ് പാവകള്‍ക്കു സാധിക്കുമെന്നാണ്. തങ്ങളുടെ ഏറ്റവും മുന്തിയ സെക്സ് പാവയായ ‘റോക്കി’ സ്നേഹവും പിന്തുണയും പോലും നല്‍കുമെന്നും ഇവര്‍ അവകാശപ്പെടുന്നു.

എന്നാല്‍ മനുഷ്യര്‍ തമ്മില്‍ ഉണ്ടാകുന്ന വൈകാരിക അടുപ്പം ഒരിക്കലും സെക്സ് പാവകള്‍ക്കു നല്‍കാന്‍ സാധിക്കില്ല എന്നാണ് മിക്കവരും പറയുന്നത്. മാത്രമല്ല, മനുഷ്യരെ ഇത് ഒറ്റപ്പെടലിലേക്കു നയിക്കുമെന്നും ചിലര്‍ പറയുന്നു. വന്‍ നഗരങ്ങളില്‍ സെക്സ് റോബോട്ടുകള്‍ക്ക് വൻതോതിൽ ആവശ്യക്കാരുണ്ടാകുന്നുണ്ട്. പങ്കാളികളെ ആവശ്യമില്ലെന്ന് തോന്നുന്നവര്‍ക്ക് സെക്സ് പാവകളോടാണ് കൂടുതല്‍ താൽപര്യം. കംപ്യുട്ടര്‍ പ്രോഗ്രാമുകൾ വഴി നിയന്ത്രിക്കുന്ന ഇത്തരം പാവകൾ വൈകല്യങ്ങളുള്ളവര്‍ക്കും രോഗികള്‍ക്കും ആശ്വാസമാണ്. ഇവരുടെ ശാരീരിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇവ സഹായിക്കും. റോബോട്ടുകളുമായുള്ള ലൈംഗിക ബന്ധം എപ്പോഴും ലഭ്യമാവുന്നതും എളുപ്പമാണെന്നും പലരും അഭിപ്രായപ്പെടുന്നു.

നൂറുകണക്കിനു സംശയങ്ങളാണ് ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് സെക്സ് റോബോട്ടുകളെപ്പറ്റി ഉയരുന്നത്. ഇത്തരം ആശങ്കകള്‍ തങ്ങള്‍ക്കുമുണ്ടെന്ന് റോബോട്ടിക്സ് വിദഗ്ധന്‍ നോയേല്‍ ഷാർക്ക്‌ലി പറയുന്നു. അടുത്തിടെ ലണ്ടനില്‍ സെക്സ് പാവകളെ ഉപയോഗിച്ചൊരു വേശ്യാലയം ആരംഭിച്ചിരുന്നു. എന്നാല്‍ ഇത്തരം കൃത്രിമവസ്തുക്കള്‍ കണ്ടാല്‍ മനുഷ്യരില്‍ ഉത്തേജനം ഉണ്ടാകുമോ എന്ന് സംശയമാണെന്ന് ഈ രംഗത്ത് പഠനം നടത്തുന്ന റിച്ചാര്‍ഡ്‌സണ്‍ പറയുന്നു. എന്തായാലും സെക്സ് റോബോട്ടുകളും മനുഷ്യരും എന്ന വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നു തന്നെയാണ് വിദഗ്ധര്‍ പറയുന്നത്.

സെക്സിനിടയിലെ ഈ അപകടങ്ങളെ സൂക്ഷിക്കുക

danger alert sex
Designed by Freepik                        

ലൈംഗികത എന്നാല്‍ ആസ്വദിക്കാനുള്ളതാണ്. സ്ത്രീയും പുരുഷനും അത് ഒരുപോലെ ആസ്വദിച്ചാല്‍ മാത്രമേ ലൈംഗികത പൂര്‍ണതയില്‍ എത്തുകയുള്ളൂ. ശരീരത്തിനും മനസ്സിനും സന്തോഷം നല്‍കുന്ന ലൈംഗികത ചിലപ്പോള്‍ അപകടകരവുമാണ്. അതെ, അങ്ങനെയൊരു വശം കൂടിയുണ്ട് ലൈംഗികതയ്ക്ക്.

സെക്സിനിടയില്‍ ഒഴിവാക്കേണ്ടതോ, അല്ലെങ്കില്‍ ശ്രദ്ധിക്കേണ്ടതോ ആയ ചില സംഗതികള്‍ കൂടിയുണ്ട്. നിസ്സാരമെന്നു കരുതുന്ന അത് ചിലപ്പോള്‍ നല്‍കുക എട്ടിന്റെ പണിയുമാകും. അത് എന്തൊക്കെയെന്നു നോക്കാം.

ചെറിയ മുറിവുകള്‍

ലൈംഗികബന്ധത്തിനിടയില്‍ ചിലപ്പോള്‍ സംഭവിക്കാവുന്ന ഒന്നാണ് ഈ മുറിവുകള്‍. ഇത് സ്ത്രീക്കും പുരുഷനും സംഭവിക്കാം. ദീര്‍ഘനേരം നീണ്ടു നില്‍ക്കുന്ന സംയോഗവേളകളില്‍ ചിലപ്പോള്‍ ഇത്തരം മുറിവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ലിംഗത്തിന് ഒടിവ് 


സെക്സിലെ ഏറ്റവും അപകടകരമായ അവസ്ഥയാണ് ഇത്. തെറ്റായ പൊസിഷൻ സ്വീകരിക്കുന്നതാണ് ഇതിനു കാരണം. ലൈംഗികബന്ധസമയത്ത് രക്തപ്രവാഹം മൂലമാണ് ലിംഗം വികസിക്കുന്നത്. ലിംഗത്തില്‍ എല്ലുകള്‍ ഇല്ല. അതുകൊണ്ട് തന്നെ തെറ്റായ പൊസിഷനുകള്‍ അപകടം ക്ഷണിച്ചു വരുത്തും.

പുകച്ചില്‍ 

ലൈംഗികബന്ധത്തിനു ശേഷം ലിംഗത്തിലോ യോനിയിലോ പുകച്ചില്‍ ചിലര്‍ക്ക് അനുഭവപ്പെടാം. യോനിയില്‍ ആവശ്യത്തിനു ലൂബ്രിക്കേഷന്‍ ഇല്ലെങ്കിലും ഇതുണ്ടാകും. ഇവിടെയാണ്‌ ഫോര്‍പ്ലേയുടെ ആവശ്യകത. സാവധാനം ഇരുവരും നല്ല മൂഡിലേക്ക് വന്നശേഷം സെക്സില്‍ ഏര്‍പെട്ടാല്‍ ഈ പ്രശ്നം പരിഹരിക്കാം.

ലിംഗത്തിലെ ചുവപ്പ് പാടുകള്‍ 

ചിലപ്പോള്‍ സെക്സിനു ശേഷം പുരുഷന്മ്മാര്‍ക്ക് ഈ പ്രശ്നം ഉണ്ടാകാം. ലിംഗത്തിലെ രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന capillary hemorrhaging ആണ് ഇതിനു കാരണമാകുന്നത്. ആവശ്യത്തിനു വിശ്രമം എടുത്ത ശേഷവും ഈ പ്രശ്നം അലട്ടിയാല്‍ ഡോക്ടറെ കണ്ടു മരുന്ന് വാങ്ങേണ്ടത് അത്യാവശ്യമാണ്.

തലയണ വച്ചു കിടക്കുന്നവരാണോ? എങ്കിൽ ഇതുകൂടി അറിഞ്ഞോളൂ...

pillow use health benefits
Designed by Freepik          

ഒരു തലയണ കിട്ടിയിരുന്നേൽ കെട്ടിപ്പിടിച്ചു കിടക്കാമായിരുന്നു... എന്നു പറയുന്നവരല്ലേ നമ്മളൊക്കെ. പക്ഷേ ഡോക്ടർമാർ പറയും തലയണ ഇല്ലാതെ കിടന്നോളാൻ. അപ്പോൾ പിന്നെ ശരിക്കും എങ്ങനെയാണു കിടക്കേണ്ടത്– തലയണ വച്ചോ വയ്ക്കാതെയോ. കിടപ്പു പലതരമുണ്ടല്ലോ. കമഴ്ന്നും ചെരിഞ്ഞും മലർന്നും അങ്ങനെയങ്ങനെ. നമ്മുടെ കിടപ്പിനനുസരിച്ചിരിക്കും തലയണയ്ക്കു നമ്മുടെ കൂടെ കിടക്കാനുള്ള ഭാഗ്യവും എന്നേ പറയേണ്ടൂ.

ചെരിഞ്ഞാണോ കിടപ്പ് തലയണയും കൂടെ പോരട്ടെ...

നേരെ കിടന്നാലും കുറച്ചു കഴിയുമ്പോൾ ചെരിയുന്നവരാണ് അധികം പേരും. ചെരിഞ്ഞു കിടക്കുമ്പോൾ തോളുകളെ അപേക്ഷിച്ചു തലയും കഴുത്തും താഴ്ന്നിരിക്കും. തന്നെയുമല്ല ശരീരത്തിന്റെ ഭാരം മുഴുവൻ തോളിലും കൈകളിലുമായിട്ടായിരിക്കും വരിക. രാത്രി മുഴുവൻ ഇങ്ങനെ കിടന്നാൽ നേരം വെളുക്കുമ്പോൾ കഴുത്തിന്റെ പണി തീരുമെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ട് ചെരിഞ്ഞു കിടക്കുമ്പോൾ കഴുത്തിനും തലയ്ക്കും സപ്പോർട്ടായി തലയണ വയ്ക്കണം. ആ തലയണ എങ്ങനെ ഉള്ളതായിരിക്കണം എന്ന കാര്യത്തിലേ സംശയമുള്ളു.

  • തലയണ കട്ടി കൂടിയതാണെങ്കിൽ തലയും കഴുത്തും മരത്തടിയിൽ വച്ചിരിക്കുന്നതുപോലെയിരിക്കും. അനങ്ങാൻ പറ്റാത്തപോലെ ഉയർന്നിരിക്കും.
     
  • തലയണ തീരെ സോഫ്റ്റാണെങ്കിൽ തലയും കഴുത്തും താഴ്ന്നു പോകും. അപ്പോൾപിന്നെ തലയണ വയ്ക്കുന്നതിന്റെ ഗുണം കിട്ടില്ല.
     
  • അത്യാവശ്യം വലുപ്പമുള്ള എന്നാൽ സോഫ്റ്റായ തലയണ ഉപയോഗിച്ചാൽ തലയ്ക്കും കഴുത്തിനും നല്ല സപ്പോർട്ട് കിട്ടും. കെട്ടിപ്പിടിച്ചു കിടക്കുന്നതിന്റെ സുഖവും കിട്ടും.
തലയണ ഇനിയും പോരട്ടെ

 സ്പ്രിങ് ബെഡിൽ നേരെ കിടക്കുമ്പോൾ ശരീരത്തിലെ ചെറിയ കുഴികളും വളവുകളുമൊക്കെ ബെഡുമായി ചേർന്നമർന്നു പൊക്കോളും. നടുവിന്റെ വളവു പോലും ഇത്തരത്തിൽ ചേർന്നു പോകുന്നതാണ്. പക്ഷേ കഴുത്തിന്റെ ഭാഗത്ത് എത്തുമ്പോൾ വലിയൊരു വിടവു വരും .ഈ ഭാഗത്ത് തലയണ കൊണ്ടു സപ്പോർട്ട് കൊടുത്തില്ലെങ്കിൽ കഴുത്തു വേദന ഉറപ്പ്. ആ തലയണ എങ്ങനെ വേണമെന്നു നോക്കാം .

  • തീരെ സോഫ്റ്റാണെങ്കിൽ തലയ്ക്കും പിടലിക്കും ഇടയിലുള്ള വിടവ് നികത്താതെ പോകും. അപ്പോൾ പിന്നെ തലയണ വയ്ക്കുന്നതു കൊണ്ടുള്ള പ്രയോജനം കിട്ടില്ല.
     
  • അത്യാവശ്യം കട്ടിയുള്ള അതേസമയം സോഫ്റ്റായ തലയണ വയ്ക്കുന്നതാണ് പിടലിക്കു സപ്പോർട്ട് കിട്ടാൻ നല്ലത്. നിങ്ങൾ നല്ല നടുവേദന അനുഭവിക്കുന്ന ആളല്ലെങ്കിൽ ഉറപ്പായും കട്ടിയുള്ള തലയണ വയ്ക്കാം. പിടയിലിൽ മാത്രമായി റൗണ്ട് പില്ലോ വയ്ക്കുന്നതും നല്ലതാണ്. സോഫ്റ്റായ തലയണകൾ ഓരോന്ന് കാലിലും നടുവിലും വയ്ക്കുന്നത് മൊത്തത്തിൽ സുഖം കിട്ടാൻ നല്ലതാണ്. ഒരു കാരണവശാലും രണ്ടു തലയണ വച്ച് അതിനു മീതെ തല വച്ചു കിടക്കരുത്. അങ്ങനെ ചെയ്താൽ അതു പിടലി വേദനയിലേ കലാശിക്കൂ.
തലയണയോടു പോകാൻ പറ

ഇനി വേറൊരു വിഭാഗമുണ്ട്. തവള കിടക്കുന്നതുപോലെ കമഴ്ന്നാണു കിടപ്പ്. ഈ സമയം ഭാരം കൂടുതൽ വരുന്നതു വയറിനു മേലാണ്. കഴുത്തും കാലും കയ്യുമൊക്കെ ഇഷ്ടം പോലെ തിരിക്കാം. കിടപ്പിന്റെ പൊസിഷൻ മാറ്റാം. ഈ സമയം മുഖമാണ് ബെഡിൽ അമർന്നിരിക്കുന്നത്. വളവും കുഴിയുമൊന്നും ഇല്ലാത്തതുകൊണ്ടു തലയണയുടെ ആവശ്യം തീരെയില്ല. അത്യാവശ്യമെങ്കിൽ മാത്രം വളരെ സോഫ്റ്റായ തലയണ ഉപയോഗിക്കാം.

പാവം തലയണ!

ഇനി വീട്ടിലെ തലയണ എടുത്തൊന്നു പരിശോധിച്ചു നോക്കൂ. പലതും പഴകി മൃദുത്വം നഷ്ടപ്പെട്ട് വടിപോലെ. കെട്ടിപ്പിടിക്കാൻ പോയിട്ട് നേരാം വണ്ണം തലയ്ക്കു കീഴെ വയ്ക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരിക്കും തലയണ. ശരിക്കും തലയണ എത്രനാൾ ഉപയോഗിക്കാൻ കഴിയും? കലപ്പഴക്കമേറുമ്പോഴാണു തലയണയ്ക്കു കട്ടി കൂടുന്നതും പഞ്ഞിയും സ്പോഞ്ചുമൊക്കെ അവിടിവിടെയായി കൂടിച്ചേരുന്നതും. മൃദുത്വം നഷ്ടപ്പെടുന്നതിനു മുൻപേ തലയണ മാറ്റണം. തലയണയ്ക്കു വലുപ്പം അമിതമാകാനും പാടില്ല. 

Comments System

Disqus Shortname