Ente Malayalam News

Follow Us

Sunday, 20 May 2018

ജിമ്മില്‍ പോകുന്നതൊക്കെ നല്ലതു തന്നെ; പക്ഷേ ഇതു കൂടി അറിഞ്ഞോളൂ

jim workout important points to remember
Designed by Freepik                                     
ഭാരം കൂടാതെ നിയന്ത്രിക്കുക എന്നത് എല്ലാവരുടെയും മോഹമാണ്. ചിലര്‍ക്ക് അത് ഒരു പരിധി വരെ സാധിക്കുമെങ്കിലും മറ്റു ചിലര്‍ക്കു വെറും സ്വപ്നം മാത്രമാകും. നല്ല ആരോഗ്യമുള്ളവര്‍ക്കും പേടി സ്വപ്നമാണ് ഭാരം കൂടുമോ എന്ന ചിന്ത.

ഭാരം കുറയ്ക്കാനായി എന്തു സാഹസവും ചെയ്യാന്‍ മിക്കവരും ഒരുക്കമാണ്. യോഗ മുതല്‍ സൂംബ ഡാന്‍സ് വരെ പരിശീലിക്കാന്‍ പോകുന്നതിനു പിന്നിലെ ലക്ഷ്യവും ഇതൊക്കെത്തന്നെ. എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്നു പറഞ്ഞ പോലെയാണ് ഇതും.

രാവും പകലും ജിമ്മില്‍ വര്‍ക്ക്‌ ഔട്ട്‌ ചെയ്താല്‍ ആഗ്രഹിക്കുന്ന പോലെ ശരീരഭംഗി നേടാമെന്നാകും പലപ്പോഴും ലഭിക്കുന്ന വാഗ്ദാനം. എന്നാല്‍ ഇത് അക്ഷരംപ്രതി അനുസരിക്കുന്നതു ശുദ്ധമണ്ടത്തരം തന്നെയാണ്.

വ്യായാമം ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തണം എന്നല്ല ‌ഉദ്ദേശിക്കുന്നത്, എല്ലാത്തിനും ഒരു പരിധി വേണമെന്നു മാത്രം.

ഒരുപാടു വ്യായാമങ്ങള്‍ ചേര്‍ന്നതാണ് ജിമ്മിലെ വര്‍ക്ക്‌ഔട്ട്‌. ഇതിന് ഓരോന്നിനും ഓരോ ഫലമാണ്. എല്ലാത്തിന്റെയും ലക്ഷ്യം ശരീരത്തെ ടോണ്‍ ചെയ്തെടുക്കുക എന്നതുതന്നെ. എന്നാല്‍ ഇതിനര്‍ഥം ദിവസവും ജിമ്മില്‍ പോയി മണിക്കൂറുകള്‍ ചെലവിടണം എന്നല്ല.

ജിമ്മില്‍ പോയി വിയര്‍ത്തുകുളിക്കുക വഴി ശരീരത്തിലെ അമിതകൊഴുപ്പാണ്‌ വിയര്‍പ്പിലൂടെ പുറത്തുപോകുന്നതെന്നും അര്‍ഥമില്ല. ശരിയായി ചെയ്തില്ലെങ്കില്‍ വിപരീതഫലമാകും ഇത്തരം വര്‍ക്ക്‌ ഔട്ട്‌ കൊണ്ട് ഉണ്ടാകുക. അങ്ങനെ ചില സൂചനകള്‍ ഇതാ.

അമിത തളര്‍ച്ച

ജിമ്മില്‍ പോയി വന്നശേഷം അമിതമായി ക്ഷീണിച്ച പോലെ തോന്നാറുണ്ടോ.. എങ്കില്‍ നിങ്ങളുടെ മെറ്റബോളിക് പ്രവര്‍ത്തനങ്ങള്‍ താറുമാറായി എന്നാണ് അര്‍ഥം. നിങ്ങളുടെ വ്യായാമമുറകള്‍ തെറ്റാണെന്നാണ് ഇതുകൊണ്ടു മനസ്സിലാക്കേണ്ടത്. ജിമ്മില്‍ പോകുന്നത് ആരോഗ്യം നിലനിര്‍ത്താനാണ്, അല്ലാതെ ശരീരത്തെ കൂടുതല്‍ തളര്‍ത്താനല്ല എന്ന് ആദ്യം മനസ്സിലാക്കുക.

ബോറടിക്കാന്‍ തുടങ്ങിയോ

വലിയ ഉത്സാഹത്തില്‍ ജിമ്മില്‍ പോകാന്‍ തുടങ്ങി. കുറച്ചു നാളുകള്‍ കഴിഞ്ഞതോടെ വല്ലാത്ത ബോറടി തുടങ്ങിയോ? വണ്ണം ഇപ്പോഴും കുറയാതെ പഴയതു പോലെ തന്നെ നിൽക്കുകയാണോ? എങ്കില്‍ നിങ്ങളുടെ വര്‍ക്ക്‌ ഔട്ട്‌ രീതികള്‍ മാറ്റിക്കോളൂ. അതിനായി ശരീരം നല്‍കുന്ന മുന്നറിയിപ്പാണ് ഈ ബോറടി.

ഓവര്‍ വര്‍ക്ക്‌ ഔട്ട്‌ വേണ്ടേ വേണ്ട

ചിലരുടെ വിചാരം അമിതമായി വര്‍ക്ക്‌ ഔട്ട്‌ ചെയ്താൽ കൂടുതല്‍ ഗുണം ലഭിക്കുമെന്നാണ്. ഇത്രയും വലിയ മിഥ്യാധാരണ വേറെയില്ല. കാരണം സാധാരണ ഒരാള്‍ ഒരു മണിക്കൂര്‍ വര്‍ക്ക്‌ ഔട്ട്‌ ചെയ്യുന്നതുതന്നെ ധാരാളമാണ്. അമിത വ്യായാമം മൂലം  മസിലുകള്‍ക്ക് കോട്ടം തട്ടും. ഇത് ഭാരം കുറയുന്നത് തടയും.

അമിതവിശപ്പ്‌

അമിതമായി വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിന് കൂടുതല്‍ കൂടുതല്‍ കാലറി ആവശ്യമായി വരും. ഇതാണ് അമിതവിശപ്പിന്റെ കാരണം. ഇത് വണ്ണം ക്രമപ്പെടുത്തുന്നതില്‍നിന്നു ശരീരത്തെ തടയുന്നു

കംപ്യൂട്ടർ കളി കൂടിയാൽ കുഞ്ഞുങ്ങൾക്ക് ആപത്ത്


കംപ്യൂട്ടറിനും ഫോണിനുമൊക്കെ മുന്നിൽ തുടർച്ചയായി സമയം ചെലവഴിക്കുന്ന പ്രവണതയിപ്പോൾ കുട്ടികളിൽ ഏറിവരികയാണ്. ഇതിന്റെ  നിരന്തര ഉപയോഗം പലവിധ ശാരീരിക മാനസിക വിഷമതകൾക്കും വഴി തെളിച്ചേക്കാം.

  1. ഗെയിമുകൾ സ്വാധീനിക്കും                                                                                                                                                                                                                                                കുട്ടികൾ തുടർച്ചയായി ഗെയിമുകളിൽ ഏർപ്പെടുന്നതിൽ ശ്രദ്ധയും നിയന്ത്രണവും ആവശ്യമാണ്. അവരിൽ അക്രമവാ സന വളർത്താൻ ചില ഗെയിമുകൾ വഴിതെളിക്കും കൂടാതെ ബുദ്ധിപരമായ വികാസത്തിനും തടസ്സമാകാറുണ്ട്. പഠനത്തിൽ പിന്നാക്കം പോകാനും മനസ്സിൽ പരാജയഭീതി വളർത്താനും ശ്രദ്ധക്കുറവിനും ഇതിടയാക്കിയേക്കാം. ദൈനംദിന പ്രവൃത്തി കൾ ചെയ്യാൻ കുട്ടികളിൽ വിമുഖതയുണ്ടാകും. മറ്റുള്ളവരുമാ യി സൗഹൃദം സ്ഥാപിക്കാനും പുറത്തെ കളികളിൽ ഏർപ്പെ ടാനും ക്രമേണ താൽപര്യവും ഇല്ലാതാകും.                                                              
  2. പ്രത്യേക ശ്രദ്ധവേണം                                                                                                                                                                                                                                                         കഴിവതും ചെറിയ കുട്ടികൾക്കു സമ്മാനമായി മൊബൈൽ, കംപ്യൂട്ടർ ഇവയൊക്കെ വാങ്ങിക്കൊടുത്ത് പ്രോത്സാഹിപ്പിക്കാ തിരിക്കുക. വീട്ടിലെ കംപ്യൂട്ടർ പ്രധാന മുറിയിൽ വച്ചു മാത്രം പ്രവർത്തിപ്പിക്കാൻ അവർക്കു നിശ്ചിത സമയം അനുവദിച്ചാൽ മതി. സ്ഥിരമായി കംപ്യൂട്ടർ ഉപയോഗിക്കുന്ന കുട്ടികളു ടെ മേൽ രക്ഷിതാക്കളുടെ ഒരു കണ്ണ് എപ്പോഴും ഉണ്ടായിരി ക്കണം. സ്ഥിരമായി ഇരിക്കാൻ അനുവദിക്കാതെ ഇടയ്ക്കിടെ എഴുന്നേറ്റു നടക്കാനും ആവശ്യത്തിനു വെള്ളം കുടിക്കാനും നിർദേശിക്കാം. അതു പോലെ മൊബൈൽ ഉപയോഗത്തിനും കർശനമായ നിയന്ത്രണം അനിവാര്യമാണ്. ചെറുപ്രായത്തിൽ കുട്ടികൾ മൊബൈൽ എടുത്ത് ഉപയോഗിക്കുന്നത് അനുവദി ക്കരുത്. കിടന്നുകൊണ്ടു ഗെയിമുകൾ കളിക്കുന്നതും വില ക്കണം.                                                                         
  3. ശാരീരിക പ്രയാസങ്ങള്‍                                                                                                                                                                                                                                                       കുട്ടികളിൽ അമിത ക്ഷീണം, വ്യക്തിത്വ വൈകല്യം, വിഷാദം, ഉന്മേഷക്കുറവ്, ഉറക്കമില്ലായ്മ എന്നിവയ്ക്കൊക്കെ ഇടയാക്കും.  ഇവരുടെ ത്വക്ക് നേർത്തതായതിനാൽ മൊബൈലിന്റെ നിരന്തര ഉപയോഗം റേ‍ഡിയേഷനുണ്ടാകാനും ബ്രെയിൻ, ചെവി കാൻസറിനും സാധ്യതയുണ്ട്. കുട്ടികളുടെ കൈവിരലു കളിൽ വേദന ഉണ്ടാകുക. ശരീരഭാരത്തിൽ കുറവു വരിക. പഠനത്തിനുള്ള താൽപര്യം നഷ്ടമാകുക. ശരിയായ കാഴ്ചയ്ക്കു വരൾച്ച ഉണ്ടാകുക.                                                                                                                                                                                                        നിരന്തരമായ ഉപയോഗം ശരീരത്തിന്റെ മെറ്റബോളിസം കുറയ്ക്കുന്നു. തുടർച്ചയായ ഇരിപ്പ് പൊണ്ണത്തടിക്കും ഇടയാക്കും.                                                                                                      
  4. ശാരീരിക മാനസിക ആരോഗ്യം                                                                                                                                                                                                                                                 ശരിയായ കാര്യങ്ങൾക്കു വേണ്ടി മാത്രമേ കംപ്യൂട്ടറും മൊബൈലും ഉപയോഗിക്കാവൂവെന്ന് അവരെ പറഞ്ഞു മനസ്സിലാക്കണം. ഇടയ്ക്കിടെ നല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായിക്കാനും നിർദേശിക്കണം. കുട്ടികളെ അവർക്കിഷ്ടപ്പെട്ട ഒരു ഹോബി കണ്ടെത്താൻ സഹായിക്കാം. കൂട്ടുകാർക്കൊപ്പം കളികളിൽ ഏർപ്പെടാനും അവസരം നൽകണം. ടിവിയിൽ നല്ല വിജ്ഞാനപ്രദമായ പരിപാടികൾ കാണാനും പാട്ടു കേൾക്കാനും അവർക്കു നിർദേശം നൽകാം. യോഗ, നടത്തം, സൈക്കിളിങ് പോലുള്ള പ്രവൃത്തികളിൽ ഏർപ്പെടുന്നതു കുട്ടികൾക്കു മാനസികമായും ശാരീരികമായും ഉണർവു പകരും. ബിഹേവിയർ തെറപ്പി ഇന്നു ലഭ്യമാണ്. അങ്ങനെ കംപ്യൂട്ടറിന്റെ അമിതോപയോഗം കുറയ്ക്കാനാവും. കൂടാതെ വിഷാദാവസ്ഥ, ഉത്കണ്ഠ, മാനസിക വിഷമത എന്നിവയെ യും നിയന്ത്രിക്കാം. ആവശ്യമെങ്കിൽ ശരിയായ കൗൺസലിങ്ങും സ്വീകരിക്കണം. ഇതോടൊപ്പം ഔഷധ ചികിത്സയും ഫലം ചെയ്യും.

ലൈംഗികബന്ധത്തിനു ശേഷം കുളിച്ചാൽ?


ലൈംഗികബന്ധത്തിനു ശേഷം കുളിക്കാമോ ? അതിനെന്താ എന്നു ചോദിക്കാന്‍ വരട്ടെ. ഈ കുളി പാടില്ലെന്ന് സെക്സ് വിദഗ്ധര്‍ പറയുന്നു. കുളിക്കുക എന്നതുതന്നെ മനുഷ്യര്‍ക്ക്‌ വലിയ ഉന്മേഷം നല്‍കുന്ന പ്രവര്‍ത്തിയാണ്. പക്ഷേ സെക്സിനുശേഷം ഉടനെയുള്ള കുളി തല്‍ക്കാലം വേണ്ടെന്നു വിദഗ്ധര്‍ പറയുന്നത്. സെക്സിനു ശേഷം ചെയ്യാന്‍ പാടില്ലാത്ത ചില സംഗതികളുണ്ട്‌. അത് എന്തൊക്കെയാണു നോക്കാം.

സോപ്പ് തേച്ചുള്ള കുളി വേണ്ട

സോപ്പ് തേച്ചുള്ള കുളി അഴുക്കും പൊടിയും നീക്കി ശരീരത്തെ ശുദ്ധമാക്കും എന്നത് നമുക്കെല്ലാം അറിയാം. എന്നാല്‍ ലൈംഗികബന്ധത്തിനു ശേഷമുള്ള സോപ്പ്തേച്ചു കുളിയാണ് വേണ്ടെന്നു പറയുന്നത്. ലൈംഗികബന്ധത്തിനു ശേഷം പുരുഷന്റെയും സ്ത്രീയുടെയും ജനനേന്ദ്രിയം വികസിച്ച നിലയിലാകും. ഈ സമയം ഇവിടം അത്യധികം സെന്‍സിറ്റീവ് ആയിരിക്കും .ഈ അവസരത്തില്‍ സോപ്പ് തേച്ചു കുളിച്ചാല്‍ സോപ്പില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ കുളിച്ചേ മതിയാകൂ എന്നുണ്ടെങ്കില്‍ സോപ്പ് ഉപയോഗിക്കാതെ വെറും വെള്ളത്തില്‍ കുളിക്കാം.

ചൂടു വെള്ളത്തിലെ കുളി വേണ്ട

ചൂടു വെള്ളത്തില്‍ കുളിക്കാന്‍ എല്ലാവർക്കും ഇഷ്ടമാണ്. എന്നാല്‍ സെക്സിനു ശേഷം ഈ കുളി വേണ്ടേ വേണ്ട. ലൈംഗികബന്ധത്തിനു ശേഷം സ്ത്രീയുടെ യോനീമുഖം അൽപം വികസിച്ചായിരിക്കും ഇരിക്കുന്നത്. ഈ സമയത്തെ ചൂടു വെള്ളത്തിലെ കുളി ചിലപ്പോള്‍ ഇവിടുത്തെ ചർമത്തിന് അണുബാധ ഉണ്ടാക്കാന്‍ കാരണമാകും.

ലൈംഗികബന്ധത്തിനു ശേഷം സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കാന്‍ ഏറ്റവും നല്ലത് പേപ്പര്‍ റോള്‍ അല്ലെങ്കില്‍ ടവല്‍ ആണ്. ലൈംഗികാവയവങ്ങള്‍ സാധാരണനിലയിലേക്ക് വരുന്നതു വരെ ഇങ്ങനെ ചെയ്യുന്നത് തന്നെയാണ് ഉചിതമെന്ന് വിദഗ്ധര്‍ പറയുന്നു.

എന്നാല്‍ ഒരിക്കലും നനഞ്ഞ ടിഷ്യൂകള്‍ ഉപയോഗിക്കരുത്. ഇതിലെ സുഗന്ധത്തിനു ചേര്‍ക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ ഗുണത്തെക്കാള്‍ ദോഷമാകും ചെയ്യുക. ലൈംഗികബന്ധത്തിനു ശേഷം ഏറ്റവും നല്ല പ്രവര്‍ത്തി ഉടനെ മൂത്രമൊഴിക്കുക എന്നതാണ്. മറ്റു അണുബാധകളില്‍ നിന്നു ശരീരത്തെ സംരക്ഷിക്കാനുള്ള ഉചിതമായ നടപടിയും ഇത്.

Friday, 18 May 2018

കര്‍ണാടകയില്‍ നാളെ വിശ്വാസവോട്ടെടുപ്പ്

supreme court of india

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കും. നാളെ നാല് മണിക്ക് മുമ്പ് യെദ്യൂരപ്പ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ അനുമതി നല്‍കിയതിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
അതേ സമയം രഹസ്യ വോട്ടെടുപ്പ് നടത്തണമെന്ന ബിജെപിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.പ്രോടെെം സ്പീക്കര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പരസ്യ വോട്ടെടുപ്പാണെങ്കില്‍ എംഎല്‍എമാര്‍ തങ്ങളുടെ നിലപാട് പരസ്യമായി അറിയിക്കേണ്ടി വരും. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് കോണ്‍ഗ്രസും ബിജെപിയും കോടതിയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബി.എസ്.യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ബിജെപി അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. കോണ്‍ഗ്രസിന്റേയും ജെഡിഎസിന്റേയും ചില എംഎല്‍എമാര്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതായി കത്തില്‍ പറയുന്നു. പിന്തുണക്കുന്നവരുടെ പേരുകള്‍ കോടതിക്ക് നല്‍കേണ്ട കാര്യമില്ലെന്നും മുകുള്‍ റോത്തകി കോടതിയില്‍ പറഞ്ഞു.
ഒരു മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് സുപ്രീംകോടതി വിഷയത്തില്‍ തീരുമാനമെടുത്തത്.

സ്മാർട് ഫോണിലെ രതിക്കാഴ്ചകള്‍

smart phone sex videos
Photo by Pexels              
പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ മകന് ഒരു സ്മാർട് ഫോൺ വാങ്ങിക്കൊടുത്തു. ഞങ്ങൾ അതു പരിശോധിക്കുയൊന്നുമില്ലായിരുന്നു. ആകസ്മികമായിട്ടാണ് ഈ ഫോണിൽ ലൈംഗിക വിഡിയോകളുടെ ശേഖരമുണ്ടെന്ന് മനസ്സിലായത്. ഈയിടെ പഠനത്തിലും അവൻ പിന്നാക്കമാണ്. ഇതു കാണുന്നവൻ അമ്മയുടെയോ സഹോദരിയുടെയോ നഗ്നചിത്രങ്ങൾ എടുക്കില്ലേയെന്നു പേടി തോന്നുന്നു. അറിഞ്ഞതായി ഭാവിച്ചിട്ടില്ല. എങ്ങനെ ഈ വൃത്തികേട് കൈകാര്യം ചെയ്യുമെന്നറിയില്ല. ഫോൺ തിരിച്ചു വാങ്ങണോ? ഇവൻ ഫോൺ അഡിക്ടായോ?

സ്മാർട് ഫോണിലെ രതി വിഡിയോകളുടെ ശേഖരത്തെ ഗൗരവത്തോടെ തന്നെ കാണണം. കൗമാരം ലൈംഗിക കൗതുകങ്ങൾ ഉണരുന്ന കാലമാണ്. ഇത്തരം ദൃശ്യങ്ങൾ കാണാനുള്ള താല്പര്യം സ്വാഭാവികമായും ഉണ്ടാകും. ശാസ്ത്രീയമായ ലൈംഗികാവബോധവും ശരിതെറ്റുകളെക്കുറിച്ചുള്ള വിചാരവുമില്ലാത്ത കൗമാര മനസ്സുകളിലേക്കാണ് ഈ വൈകൃതങ്ങൾ എത്തുന്നത്. വകതിരിവ് ശക്തമാക്കും വിധത്തിൽ തലച്ചോറിന്റെ വികാസം പൂർണമാകാത്ത ഘട്ടത്തിൽ കിട്ടുന്ന ഈ ലൈംഗിക രസാനുഭൂതികൾ രതിസങ്കൽപങ്ങളെ തന്നെ വികല മാക്കും. ആരോഗ്യകരമല്ലാത്തതും വികലവുമായ കാഴ്ചപ്പാടുകൾ സൃഷ്ടിക്കും. സെക്സ് എന്നാൽ സുഖാനുഭൂതി തേടൽ മാത്രമാണെന്ന തെറ്റായ ധാരണകളുടെ വിത്തു വീഴും. ഇതു ഭാവിയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും.

പാകമാകാത്ത മനസ്സിലേക്കെത്തുന്ന അതിശയോക്തി കലർന്നതും അസ്വാഭാവികവുമായ ലൈംഗിക വൈകൃതങ്ങൾ ശ്രദ്ധയും ഏകാഗ്രതയും കവർന്നെടുക്കും. അതിന്റെ ഹരത്തിൽ അമിതമായി സ്വയംഭോഗ ശീലങ്ങളിൽ ഏർപ്പെടാം. അനുകൂല സാഹചര്യങ്ങളിൽ, കണ്ടകാര്യങ്ങൾ പ്രയോഗത്തിൽ വരുത്താനുള്ള ഉൾപ്രേരണയും ഉണ്ടാകാം. അക്രമവാസനയും പെരുമാറ്റ വൈകല്യങ്ങളുള്ള കുട്ടികൾ ലൈംഗികാതിക്രമങ്ങൾ കാട്ടാം. വീട്ടിലുള്ളവരുടെ നഗ്നചിത്രങ്ങൾ അവരറിയാതെ എടുക്കുന്നത് ഇത്തരക്കാരാണ്. ഫോൺ വിഡിയോ കാഴ്ചകളുടെ സ്വാധീനം ഈ വക വൈകല്യങ്ങളിൽ കാണാറുണ്ട്.

ഇന്റർനെറ്റ് വഴിയും മറ്റു വിധത്തിലുമൊക്കെ രതി വിഡിയോകളുടെ ലഭ്യത കൂടുതലാണ്. രഹസ്യമായി കാണാനുള്ള സൗകര്യം സ്മാർട് ഫോണുകൾ ഒരുക്കുകയും ചെയ്യുന്നു. പ്രായത്തിനു ചേരാത്ത ഈ രസാനുഭൂതിയിൽ വ്യക്തിത്വ വികാസത്തെ താറുമാറാക്കുന്ന അപകടങ്ങൾ പതിയിരിക്കുന്നുണ്ടെന്നു കുട്ടികൾ അറിയണം. എല്ലാ കുട്ടികൾക്കും ശാസ്ത്രീയമായ ലൈംഗിക അറിവുകൾ നൽകണം. ഫോൺ വിഡിയോകള്‍ നൽകുന്ന അബദ്ധ ധാരണകൾ ഇല്ലാതാക്കുകയും ചെയ്യണം. ഇതിനുള്ള അവസരമാണ് ഇവന്റെ മാതാ പിതാക്കൾക്കു ലഭിച്ചിരിക്കുന്നത്. ‘അയ്യേ! ഇതു സെക്സ് വിഷയമല്ലേ’ എന്നു ചിന്തിച്ചുള്ള ഈ മൗനം വെടിയണം. ലൈംഗികത ഒരു രഹസ്യ വിഷയമാക്കുമ്പോഴാണ് കുഴപ്പങ്ങൾ ഉണ്ടാകുന്നത്. തുറന്ന ചർച്ചയിലൂടെ ആശയക്കുഴപ്പങ്ങൾ അകറ്റണം.

തീർച്ചയായും ഇവന്റെ പിതാവിന് ഈ കാര്യം അവനോട് ഒറ്റയ്ക്കു സംസാരിക്കാം. എന്റെ ഫോൺ എന്തിനു പരിശോധിച്ചുവെന്ന ദേഷ്യപ്പെടലുകൾ പ്രതീക്ഷിക്കാം. അതൊരു പ്രതിരോധം തീർക്കലാണ് പ്രകോപിതനാകണ്ട. അവൻ ശാന്തനാകട്ടെ. ഇതൊക്കെ ഈ പ്രായത്തിലെ വികൃതികളാണെന്ന് അംഗീകരിച്ചു കൊണ്ടു തന്നെ ദോഷങ്ങൾ പറഞ്ഞു കൊടുക്കുക. സമയപ്രായക്കാർ കാണുന്നതു കൊണ്ട് ഇതൊരു നല്ല ശീലമാകില്ലെന്ന് ഓർമിപ്പിക്കാം. നിയമപരമായി ഇതൊരു കുറ്റമാണെന്നും അറിയട്ടെ. സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും പിന്തിരിയാനും സ്നേഹപൂർവം പ്രേരിപ്പിക്കുക. ഫോൺ ഉപയോഗത്തിൽ ചില മേൽനോട്ടങ്ങൾ ഉണ്ടാകുമെന്ന നിബന്ധനയോടെ വേണം കൗമാരപ്രായക്കാർക്ക് ഇതു വാങ്ങി ക്കൊടുക്കാൻ. പഠനത്തിൽ പിന്നാക്കം പോകുമ്പോഴും ഉപയോഗിക്കലിലെ രഹസ്യസ്വഭാവം കൂടുമ്പോഴും ശ്രദ്ധിക്കണം. ദുരുപയോഗത്തിന്റെ സൂചനകളാകാം ഇത്.

ദിവസവും കുളിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ചെയ്യാറുണ്ടോ?

bad shower habits
Designed by Freepik                            
ദിവസവും കുളിക്കുക എന്നതു നല്ല കാര്യം തന്നെ. പക്ഷേ കുളി കൊണ്ട് ആരോഗ്യത്തിനു ദോഷം സംഭവിച്ചാലോ? അതേ സംഗതി സത്യമാണ്. കുളിക്കുന്നതു കൊണ്ട് ശരീരത്തിലെ അഴുക്കും പൊടിയുമൊക്കെ പോയി ശരീരം വൃത്തിയാകുകയും ഒപ്പം മനസ്സിന് ഉന്മേഷം ലഭിക്കുകയും ചെയ്യും എന്നതൊക്കെ ശരി തന്നെ. എന്നാല്‍ അതുകൊണ്ട് ചില ദൂഷ്യവശങ്ങള്‍ നമ്മുടെ മുടിക്കും ചർമത്തിനും ഉണ്ടെങ്കിലോ ? അത് എന്താണെന്നാണോ ചിന്തിക്കുന്നത് ? എങ്കില്‍ കേട്ടോളൂ...

നല്ല ചൂടു വെള്ളത്തിലെ കുളി

ചൂടു വെള്ളത്തിലൊരു കുളി നടത്തിയാല്‍ നല്ല ഉന്മേഷം ലഭിക്കും, തീര്‍ച്ച. ഒപ്പം ക്ഷീണമൊക്കെ മാറി ശരീരത്തിനു നല്ല ഊര്‍ജ്ജവും കിട്ടും. എന്നാല്‍ നല്ല ചൂട് വെള്ളത്തില്‍ ദിവസവും കുളിച്ചാല്‍ പ്രശ്നമാകുന്നത് ചർമത്തിനാകും. തൊലിപ്പുറത്തെ അമിതമായി ഡ്രൈ ആക്കി, നൈസ്സര്‍ഗ്ഗികത നഷ്ടമാകാന്‍ ഇത് കാരണമാകും . സോറിയാസിസ് പോലെയുള്ള രോഗങ്ങള്‍ ഉള്ളവര്‍ക്ക് ചൂടു വെള്ളത്തിലെ കുളി കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്.

തേച്ചു കുളിക്കുന്ന സ്പോഞ്ച്  

ഒന്നോര്‍ത്തു നോക്കൂ ദിവസവും നിങ്ങള്‍ തേച്ചു കുളിക്കുന്ന ബാത്തിങ് സ്പോഞ്ച്, അല്ലെങ്കില്‍ ഇഞ്ച ഒക്കെ എവിടെയാണ് വയ്ക്കുന്നത്? ഓരോ തവണ കുളി കഴിയുമ്പോഴും നിങ്ങള്‍ എത്ര കോടി അണുക്കളെയാണ് അതിലേക്കു തേച്ചെടുക്കുന്നത് എന്നറിയാമോ? അടുത്ത വട്ടം അത് ഉപയോഗിക്കുമ്പോള്‍ ഈ അണുക്കള്‍ പിന്നെയും നിങ്ങളിലേക്ക് തന്നെ ഇരട്ടിയായി തിരികെ വരികയാണ്. നനവുള്ള കുളിമുറിയില്‍ എവിടെയെങ്കിലും വച്ചിട്ട് പോകാനുള്ളതല്ല ഇവ. നല്ല സൂര്യപ്രകാശം കൊണ്ട് അവ ഉണക്കണം എന്ന കാര്യം മറക്കരുത്. അടിക്കടി അത് മാറ്റി പുതിയത് വാങ്ങുന്നതും നല്ലതാണ്. അല്ലെങ്കില്‍ അവ അണുവിമുക്തം ആക്കാന്‍ ശ്രദ്ധിക്കുക.

തേച്ചുകുളി 

തൊലി അപ്പാടെ ഉരിച്ചുകളയുന്ന പോലെയാണ് ചിലരുടെ കുളി. ഇത് ഓരോ തവണയും ആവര്‍ത്തിക്കുമ്പോള്‍ നിങ്ങളുടെ ത്വക്കിനെയാണ് ദോഷം ചെയ്യുന്നത്. ദിവസവും കുളിക്കുന്നതില്‍ കുഴപ്പമില്ല പക്ഷേ ദിവസവുമുള്ള തേച്ചു കുളി വേണ്ടെന്നു വിദഗ്ധര്‍ പറയുന്നു. ഇനി നിര്‍ബന്ധം ആണെങ്കില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ വട്ടം തേച്ചു കുളിക്കൂ.

മണമുള്ള സോപ്പുകള്‍  

കുളിക്കുമ്പോഴും അത് കഴിയുമ്പോഴും നല്ല ഉന്മേഷം നല്‍കുന്നതാണ് സോപ്പുകളിലെ സൗരഭ്യം. എന്നാല്‍ പലപ്പോഴും സോപ്പുകളിലെ സുഗന്ധത്തിനുപയോഗിക്കുന്ന കെമിക്കലുകള്‍ ചർമത്തിനു നല്ലതല്ല. ഇത് പലതരത്തില്‍ ചര്‍മരോഗങ്ങള്‍ ഉണ്ടാക്കാം.

ദിവസവും ഷാമ്പൂ വേണോ  

മുടിയിലെ അഴുക്കു കളയാന്‍ ദിവസവും ഷാമ്പൂ ചെയ്യുന്നവര്‍ സൂക്ഷിക്കൂ. ഇത് നിങ്ങളുടെ മുടിക്ക് നല്ലതല്ല. ശിരോചര്‍മത്തില്‍ ഉത്പാദിപ്പിക്കുന്ന ഒരുതരം സംരക്ഷണ എണ്ണ ദിവസവുമുള്ള ഈ ഷാമ്പൂ ഉപയോഗം മൂലം ഇല്ലാതെ പോകുന്നു. ഇത് തലയിലെ ചര്‍മം ഡ്രൈ ആക്കുകയും തൊലി കൊഴിഞ്ഞു പോകാനും കാരണമാകും. ഒപ്പം താരന്‍, മുടികൊഴിച്ചില്‍ എന്നിവയും പിന്നാലെ വരും. ആഴ്ചയില്‍ രണ്ടോ മൂന്നോ വട്ടം ഷാമ്പൂ ഉപയോഗിക്കുക. അതാണ്‌ ഏറ്റവും നല്ലത്. അതിനു കഴിയില്ലെങ്കില്‍ ഏറ്റവും മൈൽഡ് ആയുള്ള ഷാമ്പൂ ഉപയോഗിക്കാം.

Comments System

Disqus Shortname