![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhIHo4IwqvvUt0Wje2Z_GWUUSOF9rIncJR9RHRJMIVyD9FOFcQpRvf3GyTX6TPjM4WsPxVgoEOOProBv7v1iMgyJPvDriSvGnw4jvph0qR3xoBuyriAXLLDj40nHRuDx8jcSreftI2PkUo/s640/1596983297.jpg)
റിയാദ് : സൗദി അറേബ്യയിലെ സ്റ്റേഡിയങ്ങളിൽ 2018 മുതൽ വനിതകൾക്ക് പ്രവേശനം നൽകുവാൻ തീരുമാനം.റിയാദ്,ദമാം,ജിദ്ദ തുടങ്ങിയ നഗരങ്ങളിൽ ആണ് തുടക്കത്തിൽ പ്രവേശനം നൽകുന്നത്.
കായിക വിനോദങ്ങൾ കുടുംബമായി ആസ്വാദിക്കാൻ അവസരമൊരുക്കാനാണ് പുതിയ പദ്ധതി.
സ്ത്രീകൾക്ക് വേണ്ടി സമീപകാലത്ത് ആരംഭിച്ച പദ്ധതികൾ പൂർണ്ണ വിജയം കണ്ടിരുന്നു.അതനുസരിച്ചു കൂടുതൽ അവസരങ്ങൾ സ്ത്രീകൾക്കായി നീക്കി വയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.
അടുത്ത വര്‍ഷം മുതല്‍ രാജ്യത്തെ മൂന്ന് സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കും.കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രത്യേക താല്പര്യമെടുത്താണ് വനിതകൾക്കുള്ള പദ്ധതികൾ നടപ്പിലാക്കുന്നത്.
ജനുവരി ആദ്യത്തോടെ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ കുടുംബങ്ങളെ കൂടി ഉള്‍ക്കൊള്ളുന്ന സ്‌റ്റേഡിയങ്ങള്‍ തുറക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം റിയാദില്‍ സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ വനിതകള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു.
വിഷന്‍ 2030 ന്റെ ഭാഗമായാണ് പൊതുരംഗത്ത് സ്ത്രീകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നത്. സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി നല്‍കിയത് സൗദി അറേബ്യയയുടെ ചരിത്രത്തിലെ സുപ്രധാന നടപടിയായിരുന്നു.
അതുപോലെ തൊഴിൽ മേഖലയിൽ വൻതോതിലുള്ള അവസരങ്ങളാണ് ത്രീകൾക്കായി തുറന്നുകൊടുത്തത്.പൊതുരംഗത്ത് സ്ത്രീകൾക്ക് വേണ്ടി ഭരണകൂടം നൽകുന്ന പരിഗണന പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്.
No comments:
Post a Comment