![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwmCbUcfs96ZFJ6vb6Mj-nZ0D6Q6vykGgBIsWA5N3pMmXgABKJIrFQKnInPilwabw5rjXSDvAI92eXF_QL3cFHwSqNp__CSNwdQYKWkCnb661vOJ3pRiwPE7hRlZcD24_XojXEPfu7Nb8/s640/yarlung-tsangpo-grand-canyon-e28093-tibet.jpg)
ബെയ്ജിംഗ് : ബ്രഹ്മപുത്രാനദിയെ വഴിതിരിച്ചു വിടാൻ തുരങ്കം നിർമ്മിക്കാനൊരുങ്ങി ചൈന.ഇതിനായി 1000 കിലോമീറ്റർ നീളം വരുന്ന, ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ തുരങ്കം നിർമ്മിക്കാൻ സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നും ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്തു.
ബ്രഹ്മപുത്ര നദിയിൽനിന്നുള്ള ജലം ചൈനയിലെ ടിബറ്റിലെ യാർലുങ് ടിസാങ്പോയിൽനിന്ന് ഷിൻജിയാങ്ങിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്.
ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന സാങ്ഗ്രിയില്‍ നിന്നാണ് ടണല്‍ നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് പദ്ധതി സർക്കാരിനു മുന്നിൽ സമർപ്പിച്ചത്.
9.76 ലക്ഷം കോടി രൂപ ഇതിനു ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.1000 കോടി മുതല്‍ 1500 കോടി വരെ ടണ്‍ വെള്ളം കൊണ്ടുപോകാന്‍ കഴിയുന്ന ടണലാണ് ചൈനയിലെ എഞ്ചിനീയർമാർ വിഭാവനം ചെയ്തിരിക്കുന്നത്.
ഇത്തരത്തിലൊരു ടണൽ നിർമ്മാണത്തിന്റെ വിവരങ്ങൾ സർക്കാർ ജനങ്ങളിൽ നിന്നും മറച്ചു വച്ചിരിക്കുകയായിരുന്നുവെന്നും ചൈനീസ് മാധ്യമത്തിൽ പറയുന്നു.
ചൈനയിലെ 100 ശാസ്ത്രജ്ഞരാണ് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നത്.
ഇന്ത്യയെയും,ബംഗ്ലാദേശിനെയും ഒരു പോലെ പ്രതികൂലമായി ബാധിക്കുന്ന പദ്ധതിയാണിത്. 12000 മെഗാവാട്ട് വൈദ്യുതിയാണ് ബ്രഹ്മപുത്ര നദിയുടെ ഉദ്പാദന ശേഷി.എന്നാൽ ചൈന ബ്രഹ്മപുത്രയിൽ നിന്നും ജലം എടുക്കുന്നതോടെ ജലനിരപ്പ് ആശങ്കക്കിട വരും വിധം കുറയും.
നിലവിൽ എതിർപ്പുകളെ അവഗണിച്ച് പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ചൈനയുടെ തീരുമാനം.
No comments:
Post a Comment