Ente Malayalam News

Follow Us

Thursday, 27 September 2018

കൊഴുപ്പു കുറയ്ക്കണോ? ഭക്ഷണസമയം മാറ്റാം

burn fat change food time
"Designed by Freepik"                     

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ പ്രഭാത ഭക്ഷണത്തിന്റെയും അത്താഴത്തിന്റെയും സമയം അൽപം ഒന്നു മാറ്റിയാൽ മതി. സറെ സർവകലാശാലാ ഗവേഷകരാണ് സമയബന്ധിതമായ ഭക്ഷണക്രത്തെക്കുറിച്ചു പത്താഴ്ച നീണ്ട പഠനം നടത്തിയത്. ഡോ. ജോനാഥൻ ജോൺ സ്റ്റണിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ, കഴിക്കുന്ന ഭക്ഷണം, ശരീരഘടന, രക്തഘടന ഇവയെ ഭക്ഷണസമയത്തിൽ വരുത്തുന്ന മാറ്റം ബാധിക്കുന്നുണ്ടോ എന്നു പരിശോധിച്ചു.

പഠനത്തിൽ പങ്കെടുത്തവരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. ഒരു ഗ്രൂപ്പിൽപ്പെട്ട ആളുകളോട് പ്രഭാതഭക്ഷണം 90 മിനിറ്റ് വൈകി കഴിക്കാനും അത്താഴം 90 മിനിറ്റ് അതായത് ഒന്നരമണിക്കൂർ നേരത്തെ കഴിക്കാനും ആവശ്യപ്പെട്ടു. രണ്ടാമത്തെ ഗ്രൂപ്പിൽപ്പെട്ടവരോട് പതിവു സമയത്തുതന്നെ ഭക്ഷണം കഴിക്കാനും ആവശ്യപ്പെട്ടു. പഠനം തുടങ്ങുന്നതിനു മുൻപും പഠനസമയത്തും പഠനം പൂർത്തിയായ ഉടനെയും പഠനത്തിൽ പങ്കെടുത്തവരുടെ രക്തസാംപിളും ഡയറ്റ് ‍ഡയറിയും പരിശോധിച്ചു. പഠനശേഷം ഒരു ചോദ്യാവലിയും ഇവർക്കു നൽകി.

സാധാരണപോലെ ഭക്ഷണം കഴിച്ച കൺട്രോള്‍ ഗ്രൂപ്പിൽപ്പെട്ടവരെ അപേക്ഷിച്ച് ഭക്ഷണസമയത്തിൽ മാറ്റം വരുത്തിയവരുടെ ശരീരത്തിലെ കൊഴുപ്പ് പകുതിയിലധികം കുറഞ്ഞു.

ഭക്ഷണ സമയത്തിൽ മാറ്റം വരുത്തുന്നത് ആരോഗ്യത്തിനു ഗുണം ചെയ്യുമെന്നു പഠനത്തിലൂടെ തെളിഞ്ഞു. എന്തു കഴിക്കണം എന്നതിന് ഗവേഷകർ ഒരു നിയന്ത്രണവും വച്ചിരുന്നില്ല. എന്നിട്ടും സമയമാറ്റം വരുത്തിയവർ, കൺട്രോൾ ഗ്രൂപ്പിൽപ്പെട്ടവരെ അപേക്ഷിച്ച് കുറച്ചു ഭക്ഷണം മാത്രമേ കഴിച്ചുള്ളൂ എന്നു കണ്ടു.

ഭക്ഷണസമയത്തിൽ ചെറിയ മാറ്റം വരുത്തിയപ്പോൾത്തന്നെ ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാൻ സാധിച്ചു. ഇത് പൊണ്ണത്തടിയും മറ്റ് അനുബന്ധ രോഗങ്ങളും വരാനുള്ള സാധ്യതയും കുറയ്ക്കും. ആരോഗ്യം മെച്ചപ്പെടുത്താൻ ഭക്ഷണസമയത്തിൽ വരുത്തുന്ന മാറ്റം ഏറെ ഉപകരിക്കുമെന്ന് ന്യൂട്രീഷനൽ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം തെളിയിക്കുന്നു.

ഹണിമൂൺ കാലം എങ്ങനെ വേണം?

honeymoon tips
"Designed by Freepik"                      

പണ്ടു കാലത്തേതിൽ നിന്നു വ്യത്യസ്തമായി കല്യാണം തീരുമാനിക്കുമ്പോൾതന്നെ ഹണിമൂൺ ട്രിപ്പ് എങ്ങോട്ടോന്ന് പ്ലാനും വിവാഹിതരാകാൻ പോകുന്നവർ തമ്മിൽ തീരുമാനിച്ചിട്ടുണ്ടാകും. ദാമ്പത്യത്തിന്റെ ആദ്യനാളുകളായ ഹണിമൂൺ ദിനങ്ങളെ ഒരു പരീക്ഷണകാലഘട്ടമായി കരുതുന്നവരുണ്ട്. നല്ല നിലയിൽത്തന്നെ പാസാവേണ്ട എൻട്രൻസ് പരീക്ഷയാണിതെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

എന്തൊക്കെയായാലും ദാമ്പത്യത്തിന്റെ ആരംഭം ഇവിടെനിന്നു തന്നെയാണ്. മനസ്സിൽ നിന്നു തുടങ്ങി ശരീരത്തിലാകെ ത്രസിച്ചു മനസ്സും ശരീരവും ഒന്നായിത്തീരുന്നതും അവനും അവളും നമ്മളായിത്തീരുന്നതും ഇവിടെയാണ്. അതിനാൽത്തന്നെ വിവാഹത്തിനു ശേഷമുള്ള ആദ്യ നാളുകൾ ദാമ്പത്യ ബന്ധത്തെ കൂടുതൽ ഊഷ്മളമാക്കും.

ലൈംഗികതയിൽ രൂപം, ആകൃതി, ശരീരങ്ങൾ തമ്മിലുള്ള പൊരുത്തം എന്നിവ അവനു പ്രധാനമാണ്. അവൻ വഴി അവൾ എത്രമാത്രം സന്തോഷിക്കുന്നു എന്നതു അവനു പ്രധാനമാണ്. ഇതു പുരുഷനിൽ ലൈംഗിക ഉണർവുണ്ടാക്കും. അവളെ അപേക്ഷിച്ചു ലൈംഗികതയിൽ ഉണർവു നേരത്തെയെത്തുന്നതു അവനിലാണ്.

സാവധാനത്തിൽ പരസ്പരം മനസിലാക്കേണ്ടതാണു പങ്കാളികളുടെ ലൈംഗിക ഇഷ്ടങ്ങളും മറ്റും. അതിനുള്ള ദിനങ്ങളായി ഹണിമൂണിന്റെ ആദ്യകാല ഘട്ടത്തെക്കരുതാം. ആഗ്രഹങ്ങളും ബലഹീനതകളും രുചികളും തുറന്നുപറയുക. ആദ്യരാത്രിയിൽത്തന്നെ ലൈംഗികബന്ധവും രതിമൂർഛയും നേടാനാകാത്തതിൽ വിഷമിക്കേണ്ട. ജീവിതം തുടങ്ങിയിട്ടല്ലേയുള്ളൂ.

എങ്ങനെ ലൈംഗികതയിൽ ഇടപെടുന്നു എന്നതിന്റെ അത്ര തന്നെ പ്രധാനമാണ് എവിടെ ലൈംഗികതയ്ക്കായി തിരഞ്ഞെടുക്കുന്നു എന്നതും, കാരണം ഓരോ വ്യക്തികൾക്കും വൈകാരിക ഉണർവു സമ്മാനിക്കുന്ന ഇടങ്ങൾ വ്യത്യസ്തമായിരിക്കും. എല്ലായ്പ്പോഴും അതു കിടപ്പറ തന്നെ ആയിരിക്കണമെന്നില്ല. ഹണിമൂണിനായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ വേറിട്ട പശ്ചാത്തലങ്ങളിലെ ലൈംഗികത ദമ്പതികൾക്ക് ആസ്വാദ്യകരമായ പുത്തൻ അനുഭൂതികൾ പകരും.

കൗമാര പ്രായത്തിലെ രതിചിന്തകൾ; എങ്ങനെ നേരിടാം ഈ അവസ്ഥയെ

Designed by Freepik                     

പത്തിൽ പഠിക്കുന്ന മകൻ കുറച്ചു നാളുകളായി ഇടയ്ക്കൊക്കെ കരയും. കാര്യം ചോദിച്ചാൽ മറുപടി ഇല്ല. ഒടുവിൽ അച്ഛനോടു വിവരം പറഞ്ഞു. ഒരു കൂട്ടുകാരൻ അവനെ ഒരു ലൈംഗിക വിഡിയോ കാണിച്ചു. ദൈവവിശ്വാസവും ഉയർന്ന മൂല്യവിചാരവുമുള്ള കുടുംബ സാഹചര്യമായതുകൊണ്ട് അവൻ പിന്നെ താൽപര്യം കാണിച്ചില്ല. അതിൽ കണ്ടതു പോലെ അവൻ അമ്മയെയും അനിയത്തിയെയും ചെയ്യുമോയെന്ന പേടി കുറച്ചുനാൾ കഴിഞ്ഞ് ഉണ്ടാകാൻ തുടങ്ങി. ചെയ്യില്ലെന്ന് അറിയാമെങ്കിലും ആവർത്തിച്ചു വരുന്ന ഈ വിചാരം അവനെ അസ്വസ്ഥനാക്കി. സഹിക്കാനാവാതെ വരുമ്പോള്‍ കരയും. നല്ല കുട്ടിയാണെന്നും അങ്ങനെ സംഭവിക്കില്ലെന്നും ആശ്വസിപ്പിച്ചിട്ടും ഈ പ്രശ്നം തുടരുകയാണ്. എന്താണു ചെയ്യേണ്ടത്?

മൂല്യങ്ങൾ പാലിച്ചു ജീവിക്കണമെന്ന കാഴ്ചപ്പാടുള്ള കൗമാര പ്രായക്കാരന്‍റെ മനസ്സിൽ ഈ ചിന്തകൾ അസ്വസ്ഥതയുളവാക്കാം. സെക്സ് വിഡിയോയിൽ കണ്ടതു പോലെ അമ്മയോടോ പെങ്ങളോടോ പെരുമാറില്ലെന്ന് അവനറിയാം. പക്ഷേ, ഈ വിചാരം ഒഴിഞ്ഞു പോകുന്നില്ല. അതുകൊണ്ട് അതിനു കീഴ്പെട്ടുപോകുമോയെന്ന ആധിയുണ്ടാകുന്നു. തോന്നലുകളെ നിയന്ത്രിക്കാനാവാത്തതുകൊണ്ടു സങ്കടം തോന്നുന്നു. കരയുന്നു. ‘ഒബ്സെഷനെന്ന’ ചിന്താവൈകല്യത്തിന്‍റെ വിളയാട്ടമാണിത്.

ലൈംഗിക ദൃശ്യങ്ങൾ കണ്ടതുകൊണ്ടാണിതെന്ന ലളിതമായ വ്യാഖ്യാനത്തിനുമപ്പുറമാണ് ഈ മാനസികാവസ്ഥ. മാനിസാരോഗ്യപ്രശ്നമായ ഒരു ചിന്താവൈകല്യത്തെ ഉണർത്താൻ ഈ സെക്സ് വിഡിയോകാഴ്ച നിമിത്തമായിയെന്നതു വാസ്തവമാണ്. രതിവിചാരങ്ങളുടെ രസം ആസ്വദിക്കാനായി മനപ്പൂർവം മെനഞ്ഞെടുക്കുന്ന ലൈംഗികഭാവനകളില്‍ നിന്നു വ്യത്യസ്തമാണിത്. അനുവാദമില്ലാതെ ഇടിച്ചു കയറിവരുന്ന ഈ ചിന്തകൾ അശാന്തിയാണ് ഉണ്ടാക്കുന്നത്. ധാർമികതയ്ക്കു ചേരാത്ത ഇവയെ ആട്ടിയകറ്റാൻ ശ്രമിക്കുമ്പോൾ കൂടുതൽ ശക്തിയോടെ ഉപദ്രവിക്കും. ചികിൽസ വേണ്ട ഒരു മനോരോഗമാണിത്.

ഇത്തരം ലൈംഗിക ഒബ്സഷനുകളുടെ പിടിയിൽ പെടുമ്പോൾ പലരും സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറും. അമ്മയോടോ സഹോദരിയോടോ ഇടപെടുവാൻ വിമുഖത പ്രകടിപ്പിക്കും. നേരില്‍ കാണുമ്പോഴെല്ലേ ഉപദ്രവിക്കുമോയെന്ന പേടി വർധിക്കുന്നത്. ചിലർ ഇതിലെ പാപബോധം ഇല്ലാതാക്കാൻ പരിഹാരപ്രവൃത്തികൾ ചെയ്തു കൊണ്ടിരിക്കും. അകാരണമായ കുറ്റബോധം വേണ്ടെന്ന് അവനെ പറഞ്ഞു മനസ്സിലാക്കണം. ഇതു മനസ്സിന്‍റെ വികൃതിയാണെന്നും മനഃശാസ്ത്രപരമായ പരിഹാരം തേടണമെന്നും ബോധ്യപ്പെടുത്തണം. അമ്മയും സഹോദരിയും അകന്നു മാറാൻ ശ്രമിക്കേണ്ട. ഈ വിചാരമുണ്ടെങ്കിലും അവൻ ഇതൊന്നും ചെയ്യില്ലെന്ന ആത്മധൈര്യം ഉണരട്ടെ അവന്‍റെ ധർമസങ്കടം ഉൾക്കൊള്ളുന്നുണ്ടെന്ന വിശ്വാസം ഉണ്ടാകട്ടെ. ശാസ്ത്രീയമായ ചികിൽസകൾ വേണ്ട അവസ്ഥയാണിത്. ലൈംഗിക ഒബ്സഷനുകളെ ദുർബലപ്പെടുത്തുന്ന ഔഷധങ്ങളും നൽകേണ്ടിവരും. ചിന്തകളെ നിയന്ത്രിക്കാനുള്ള കെല്‍പു സൃഷ്ടിച്ചെടുക്കണം. മനസ്സിനെ പൊള്ളിക്കുന്ന ഈ വിചാര ങ്ങളിൽനിന്ന് ഇവൻ മുക്തിനേടും തീർച്ച

Saturday, 22 September 2018

വെളിച്ചെണ്ണയിൽ ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

cooking oil healthy life

പാചകയെണ്ണ വെളിച്ചെണ്ണ മാത്രമായിരുന്ന ഒരു കാലമുണ്ടായിരുന്നു. വിളഞ്ഞ തേങ്ങ വെട്ടിയുണക്കി കൊപ്രയാക്കി മില്ലിൽക്കൊണ്ടുപോയി കൊടുത്ത് സ്ഫടികസമാനമായ വെളിച്ചെണ്ണ തിരികെ വാങ്ങുമായിരുന്ന കാലം. എള്ള് ആട്ടി എടുക്കുന്ന നല്ലെണ്ണയും അക്കാലത്തു പാചകത്തിനായി ഉപയോഗിച്ചിരുന്നു.

എന്നാലിന്നു പായ്ക്കറ്റിലും കുപ്പികളിലുമായി സ്വദേശിയും വിദേശിയുമായ നിരവധി എണ്ണകൾ വിപണിയിലെത്തിയിട്ടുണ്ട്. സൂര്യകാന്തി എണ്ണയും സോയാബീൻ എണ്ണയും ഒലീവ് ഓയിലുമൊക്കെ നമ്മുടെ പ്രിയപ്പെട്ട പാചക എണ്ണകളായി മാറിയിരിക്കുന്നു. എണ്ണ ഉപയോഗം ആരോഗ്യത്തിനു ഹാനികരമാകാതെയിരിക്കണമെങ്കിൽ എണ്ണയുടെ സവിശേഷതകളെക്കുറിച്ചും അവ പാചകത്തിന് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന രാസവ്യതിയാനങ്ങളെക്കുറിച്ചുമുള്ള അറിവുണ്ടാകണം.

എണ്ണ പാചകത്തിനുപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട രണ്ടു കാര്യങ്ങളാണ് സ്മോക്ക് പോയിന്റും എണ്ണയ്ക്കു തീ പിടിക്കുന്ന ഫ്ളാഷ് പോയിന്റും. ചൂടാക്കുമ്പോൾ ഏതു താപനിലയിലാണ് എണ്ണ പുകയുന്നത് അതാണ് ആ എണ്ണയുടെ സ്മോക്ക് പോയിന്റ്. സ്മോക്ക് പോയിന്റ് ഉയർന്നതാണെങ്കിൽ ആ എണ്ണ നമുക്ക് ഉയർന്ന താപനിലയിൽ ചൂടാക്കാം. എന്നാൽ സ്മോക്ക് പോയിന്റ് കുറഞ്ഞ എണ്ണയെ വറുക്കലിനും പൊരിക്കലിനും മറ്റുമായി അധികനേരം ചൂടാക്കുമ്പോൾ എണ്ണയിലുണ്ടാകുന്ന ഫ്രീറാഡിക്കലുകളും മറ്റുരസഘടകങ്ങളും കാൻസറിനും രക്തധമനികളുടെ ജരിതാവസ്ഥയ്ക്കും ഹൃദ്രോഗത്തിനുമൊക്കെ കാരണമാകാം. പൊതുവേ സസ്യഎണ്ണകൾക്കാണ് ഉയർന്ന സ്മോക്ക് പോയിന്റ് ഉള്ളത്. എന്നാൽ എണ്ണ ആവർത്തിച്ചു ചൂടാക്കുമ്പോൾ സ്മോക്ക് പോയിന്റ് വീണ്ടും കുറയുന്നു.

വെളിച്ചെണ്ണയുടെ സ്മോക്ക് പോയിന്റ് കുറവാണ്. അതുകൊണ്ട് ഏറെനേരമെടുത്തുള്ള വറുക്കലിനും പൊരിക്കലിനും വെളിച്ചെണ്ണ യോജിച്ചതല്ല. എന്നാൽ സൂര്യകാന്തി എണ്ണയുടെ സ്മോക്ക് പോയിന്റ്.(460 ഡിഗ്രി ഫാരൻഹീറ്റ്) ഉയർന്നതായതിനാൽ ദീർഘനേരമുള്ള വറുക്കലിനും പൊരിക്കലിനും ഉത്തമമാണ്. നിലക്കടല എണ്ണ, തവിടെണ്ണ, എള്ളെണ്ണ തുടങ്ങിയവയ്ക്കും ഉയർന്ന സ്മോക്ക് പോയിന്റ് ഉണ്ട്. സോയോബീൻ എണ്ണ, ഒലീവ് എണ്ണ എന്നിവയ്ക്കു താഴ്ന്ന സ്മോക്ക് പോയിന്റ് ആയതിനാൽ വറുക്കാൻ ഉപയോഗിക്കരുത്.

പുകയുന്നതു വരെ ചൂടാക്കരുത്

∙ പുകയുന്നതു വരെ എണ്ണ ചൂടാക്കരുത്. ഈ ഘട്ടമെത്തിയാൽ കാൻസറിനു കാരണമാകുന്ന ഘടകങ്ങൾ ഉണ്ടാകും.

∙ പാചകം ചെയ്യുമ്പോൾ എണ്ണ അളന്നു മാത്രം ഉപയോഗിക്കുക.

∙ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത്. ഉപയോഗിച്ച എണ്ണയും പുതിയ എണ്ണയും കലർത്തി ഉപയോഗിക്കരുത്.

∙ ഡാൽഡ പോലുള്ള ഹൈഡ്രോജനേറ്റഡ് എണ്ണ പാചകത്തിന് ഉപയോഗിക്കരുത്. ഇവയിലടങ്ങിയിരിക്കുന്ന ട്രാൻസ്ഫാറ്റ് ഹൃദ്രോഗം, കാൻസർ, പ്രമേഹം, മറവിരോഗം, പൊണ്ണത്തടി, കരൾ രോഗങ്ങൾ എന്നിവയ്ക്കു കാരണമാകാം.

പാചകഎണ്ണകൾ പലതരം

പാചകത്തിനായുള്ള വിവിധതരം എണ്ണകൾ കൊളസ്ട്രോളുമായി ബന്ധപ്പെട്ടിരിക്കുന്നത് അവയിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളുടെ സ്വഭാവമനുസരിച്ചാണ്. പൂരിത കൊഴുപ്പുകൾ എണ്ണയിൽ അമിതമായി അടങ്ങിയിട്ടുണ്ടെങ്കിൽ ആ എണ്ണ ആകെ കൊളസ്ട്രോളിന്റെയും ചീത്ത കൊളസ്ട്രോളിന്റെയും അളവ് കൂട്ടുന്നു. പാമോയിൽ, വെളിച്ചെണ്ണ തുടങ്ങിയ എണ്ണകളിലും വെണ്ണ, നെയ്യ് തുടങ്ങിയ പാൽ ഉൽപന്നങ്ങളിലും പൂരിതകൊഴുപ്പ് ഏറെ ഉള്ളതിനാൽ കൊളസ്ട്രോളിന്റെ പ്രശ്നങ്ങൾ ഉള്ളവർക്ക് ഇവ നല്ലതല്ല. എന്നാൽ അപൂരിത കൊഴുപ്പുകൾ ചീത്തകൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയാണു ചെയ്യുന്നത്. സൂര്യകാന്തി എണ്ണ, എള്ളെണ്ണ, സോയാബീൻ എണ്ണ, സൺഫ്ളവർ എണ്ണ, ഒലിവെണ്ണ, നിലക്കടലയെണ്ണ തുടങ്ങിയവയിൽ അപൂരിത കൊഴുപ്പുകൾ കൂടുതലായി അടങ്ങിയിട്ടുള്ളതുകൊണ്ട് കൊളസ്ട്രോൾ രോഗികൾക്ക് ഉത്തമാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും ഹൃദ്രോഗത്തെ പ്രതിരോധിക്കാനും സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് മീനെണ്ണ, ഫാള്ക്സ് സീഡ്, സോയാബീൻ, വാൾനട്ട് എന്നിവയിലും കൂടുതലായി കാണപ്പെടുന്നു.

എണ്ണകൾ കലർത്താമോ?

എണ്ണകൾ കലർത്തി ഉപയോഗിക്കുന്ന രീതിക്ക് ആരോഗ്യകരമായി കുഴപ്പമൊന്നുമില്ല. എന്നാൽ വീടുകളിലെ പാചകത്തിൽ ഇത് നിർബന്ധമല്ല. പകരം മറ്റൊരു മാർഗം സ്വീകരിക്കാം. വെളിച്ചെണ്ണയാണല്ലോ നാം പൊതുവേ ഉപയോഗിച്ചു വരുന്നത്, ശീലം മാറ്റിയെടുക്കാം. ഉദാ. മീൻകറിയുണ്ടാക്കാൻ വെളിച്ചെണ്ണ ഉപയോഗിച്ചെങ്കിൽ മറ്റു കറികൾക്കോരോന്നിനും തവിടെണ്ണ, കടലയെണ്ണ, എള്ളെണ്ണ, സൂര്യകാന്തിയെണ്ണ എന്നിങ്ങനെയുള്ള എണ്ണകൾ മാറി മാറി ഉപയോഗിക്കാം. ഈ എണ്ണകളിൽ നിന്നുള്ള വിവിധ പോഷകങ്ങൾ ലഭിക്കുകയും ചെയ്യും.

ഗുണകരമായ ഏകപൂരിതകൊഴുപ്പുകളും ബഹുപൂരിതകൊഴുപ്പുകളും ഈ എണ്ണകളിൽ സമൃദ്ധമായുണ്ട്. എണ്ണകളിലെ ഒമേഗ 3 —ഒമേഗ 6 അനുപാതവും ശ്രദ്ധിക്കണം. ഒമേഗാ 6 ഒമേഗ 3 അനുപാതം 10 :1 എന്ന രീതിയിലായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഒമേഗാ 3 യുടെ അളവു കൂട്ടിയെടുക്കണം എന്നാണു പുതിയ പഠനങ്ങൾ പറയുന്നത്.

സാധാരണയായി ഒരാൾക്ക് ഒരു ദിവസം നാലു ടീസ്പൂൺ എണ്ണ മതി. മറ്റ് ആഹാരപദാർഥങ്ങളിൽ നിന്നു ബാക്കി എണ്ണ ലഭിച്ചുകൊള്ളും. ബ്ലെൻഡു ചെയ്ത എണ്ണകൾ വിപണിയിൽ വ്യാപകമാണ്. ഉദാ. സഫോള ഓയിലിൽ 70 ശതമാനം തവിടെണ്ണയും 30 ശതമാനം സാഫ്ഫ്ളവർ ഓയിലും കലർത്തിയിട്ടുണ്ടത്രേ. സുനോള ഓയിൽ എന്ന പാചകഎണ്ണയിൽ സോയ എണ്ണയ്ക്കൊപ്പം സൂര്യകാന്തി എണ്ണയോ, കനോള ഓയിലോ ആണു കലർത്തിയിരിക്കുന്നത്. എണ്ണയിൽ പോളി അൺസാച്യുറേറ്റഡ് ഫാറ്റി ആസിഡാണു കൂടുതലെങ്കിൽ തിളപ്പിക്കാൻ പാടില്ല. ചൂടാക്കുക മാത്രമേ പാടുള്ളൂ.

സ്ത്രീകളുടെ ലൈംഗികതയെക്കുറിച്ച് പുതിയ കണ്ടെത്തലുമായി ഗവേഷകർ

women with this have better sex
Designed by freepik                          

സ്ത്രീകളുടെ ലൈംഗികതാല്‍പര്യങ്ങളെ കുറിച്ചുള്ള പഠനത്തില്‍ പുതിയൊരു കണ്ടെത്തല്‍. നന്നായി മണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന സ്ത്രീകളുടെ ലൈംഗികജീവിതം മികച്ചതായിരിക്കുമെന്നാണു കണ്ടെത്തല്‍.

18 മുതല്‍ 36 വരെ പ്രായമുള്ള സ്ത്രീകളില്‍ നടത്തിയൊരു പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഘ്രാണശക്തിയും ലൈംഗികജീവിതവും തമ്മില്‍ ബന്ധമുണ്ടെന്നു തന്നെയാണ് ഇവരില്‍ നടത്തിയ പഠനം പറയുന്നത്. മുകളില്‍ പറഞ്ഞ പ്രായഗ്രൂപ്പില്‍പ്പെട്ട 42 സ്ത്രീകളിലും 28 പുരുഷന്മാരിലും നടത്തിയ പഠനത്തിലാണ് ഈ നിഗമനം.

കൂടുതല്‍ ഘ്രാണശക്തിയുള്ള സ്ത്രീകളുടെ സെക്സ് ജീവിതവും മികച്ചതായിരിക്കുമെന്ന് ഗവേഷകർ പറയുന്നു.

മണങ്ങൾ തിരിച്ചറിയാനുള്ള ശേഷി ലൈംഗികജീവിതത്തിൽ പോസിറ്റീവ് ആയി സ്വാധീനം ചെലുത്തുന്നുണ്ടത്രേ. പുരുഷന്റെ വാസം, ഇണയുടെ വിയര്‍പ്പിന്റെ ഗന്ധം എന്നിവയെല്ലാം ഇവരെ വേഗത്തില്‍ സ്വാധീനിക്കും. ലൈംഗിക ഉത്തേജനത്തിന് ഇത് അവരെ സഹായിക്കുന്നുവെന്നാണു കണ്ടെത്തല്‍.

Tuesday, 18 September 2018

വിക്‌സ് ആക്ഷന്‍ 500-നു നിരോധനമില്ലെന്നു നിർമാതാക്കള്‍



പനിക്കും ജലദോഷത്തിനും നല്‍കുന്ന വിക്‌സ് ആക്ഷന്‍ 500-ന് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് നിര്‍മാതാക്കളായ പ്രോക്ടര്‍ ആന്‍ഡ് ഗാമ്പിള്‍ അറിയിച്ചു. സെപ്തംബര്‍ ഏഴിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരോധിച്ച 328 എഫ്ഡിസി (രണ്ടോ അതിലധികമോ ഔഷധങ്ങള്‍ നിശ്ചിത അനുപാതത്തില്‍ ചേര്‍ത്തുണ്ടാക്കുന്നവ) മരുന്നുകളില്‍ വിക്‌സ് ആക്ഷന്‍ 500-ഉം ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിക്‌സ് എന്നും രാജ്യത്തെ നിയമം പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും ഉപഭോക്താക്കളുടെ ആരോഗ്യസംരക്ഷണത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും കമ്പനി അധികൃതർ പറഞ്ഞു. ഇന്ത്യ ഉള്‍പ്പെടെ 60 രാജ്യങ്ങളിലെ സര്‍ക്കാര്‍ റെഗുലേറ്റര്‍മാരുടെ അംഗീകാരം വിക്‌സിന്റെ ഔഷധങ്ങള്‍ക്കുണ്ടെന്നും കമ്പനി വ്യക്തമാക്കി.

Thursday, 21 June 2018

ജോലിയിലെ സമ്മർദവും ദാമ്പത്യപ്രശ്നങ്ങളും

work pressure in family life
Designed by Freepik                

ഒരു അന്താരാഷ്ട്ര െഎടി കമ്പനിയിൽ എൻജിനീയറായിരുന്നു ധന്യ. പ്രശാന്ത് അറിയപ്പെടുന്ന ബിസിനസ്കാരനും. അമേരിക്കൻ കമ്പനിയിലായിരുന്നു ധന്യയ്ക്ക് ജോലി. അതുകൊണ്ടു തന്നെ രാത്രി ഷിഫ്റ്റിലാണ് ജോലി ചെയ്യേണ്ടി വന്നിരുന്നത്. രാത്രി ഒൻപതു മണിക്ക് ജോലിക്കു കയറുന്ന ധന്യ രാവിലെ എട്ടു മണിയാകുമ്പോഴാണ് ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയിരുന്നത്. ആ സമയമാകുമ്പോഴേക്കു പ്രശാന്ത് ജോലിക്കു പോകാൻ തയാറായിട്ടുണ്ടാവും.

തുടക്കത്തിൽ വളരെ ആസ്വദിച്ചു ചെയ്തിരുന്നെങ്കിലും ജോലിയിലെ അമിത ഭാരവും മേലുദ്യോഗസ്ഥരുടെ സമ്മർദവുമൊക്കെ ആയിപ്പോൾ ധന്യയ്ക്ക് പലവിധ ശരീരിക ബുദ്ധിമുട്ടുകളും ആരംഭിച്ചു. തലവേദന, ഛർദി, ശ്വാസം മുട്ടൽ തുടങ്ങിയ പലവിധ രോഗങ്ങൾ കഴിഞ്ഞ രണ്ടു മൂന്നു വർഷമായി ധന്യയെ അലട്ടിക്കൊണ്ടിരുന്നു. ചികിത്സകൾ മാറി മാറി ചെയ്തെങ്കിലും ശാശ്വതപരിഹാരം ഉണ്ടായില്ല. ഏതു ചികിത്സ ചെയ്താലും താൽകാലികമായ ഫലം മാത്രം കിട്ടും.

ഒരു കുഞ്ഞിക്കാൽ കാണാനുള്ള ആഗ്രഹം അഞ്ചു വർഷമായിട്ടും നടക്കാത്തിെൻറ നിരാശ പ്രശാന്തിനും ധന്യയ്ക്കും ഇരുവരുടെയും വീട്ടുകാർക്കും ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യത്തെ ഒരു വർഷം കുഞ്ഞിനുവേണ്ടി ശ്രമിച്ചില്ല. ഒരു വർഷം കഴിഞ്ഞിട്ടു മതി എന്നായിരുന്നു ഇരുവരുടെയും തീരുമാനം. പക്ഷേ, പിന്നീട് ശ്രമിച്ചപ്പോൾ ഗർഭിണിയായതുമില്ല.

കുഞ്ഞു വേണമെന്ന ആഗ്രഹം ഇരുവർക്കും ഉണ്ടായിരുന്നെങ്കിലും അതിനായി സമയം നീക്കി വയ്ക്കാൻ അവർക്ക് കഴിഞ്ഞില്ല. പ്രശാന്ത് ജോലിക്ക് പോകുന്ന സമയത്താണ് ധന്യ ജോലി കഴിഞ്ഞ് എത്തുന്നത്. മാതാപിതാക്കൾ‌ നിർബന്ധിക്കുമ്പോൾ ഒന്നു രണ്ടു ദിവസം ലീവെടുത്ത് ഏതെങ്കിലും വന്ധ്യതാ ചികിത്സകനെ പോയി കാണും. പലപ്പോഴും ചികിത്സ മുഴുവിപ്പിക്കാറുമില്ല..

ഇരുവരും തമ്മിൽ പ്രശ്നങ്ങൾ രൂക്ഷമായപ്പോഴാണ് മാതാപിതാക്കൾ‌ ഇടപെട്ട് ഞങ്ങളുടെയടുത്ത് എത്തിക്കുന്നത്. വന്ധ്യത ചികിത്സയുടെ ഭാഗമായുള്ള എല്ലാ പരിശോധനകളിലും ഇരുവരും നോർമലായിരുന്നു. രണ്ടുപേരുടെയും പ്രശ്നങ്ങൾ കൂടുതൽ മനസ്സിലാക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും നാലഞ്ചു ദിവസം ആശുപത്രിയിൽ താമസിച്ച് ചികിത്സ നടത്താൻ നിർദേശിച്ചു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ധന്യ അനുഭവിച്ചു കൊണ്ടിരുന്ന ശാരീരിക പ്രശ്നങ്ങളാണ് അവളെ ലൈംഗികതയിൽനിന്ന് അകറ്റിക്കൊണ്ടിരുന്നത്.
ശ്വാസം മുട്ടൽ, ഛർദി, തലവേദന തുടങ്ങിയ പ്രശ്നങ്ങൾ ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ല. ഈ രോഗങ്ങളൊക്കെ ധന്യയെ തേടിയെത്തിയതാവട്ടെ, ജോലി സംബന്ധമായള്ള കടുത്ത മാനസിക സമ്മർദം കൊണ്ടായിരുന്നു.

എപ്പോഴും ക്ഷീണവും രോഗങ്ങളുമായതിനാൽ ലൈംഗിക ബന്ധത്തെക്കുറിച്ച് ചിന്തിക്കുന്നതു പോലും ധന്യയ്ക്ക് ബുദ്ധിമുട്ടായിരുന്നു. ധന്യയും പ്രശാന്തും തമ്മിൽ ശാരീരിക ബന്ധം തന്നെ ശരിക്കു നടന്നിരുന്നില്ല.

ജോലി ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വീട്ടുകാരുടെ സമ്മർദങ്ങളും കുട്ടികൾ ഉണ്ടാകാത്തതിെൻറ പേരിലുള്ള കുറ്റപ്പെടുത്തലുകളും കൂടി ആയപ്പോൾ, ചെകുത്താനും കടലിനും നടുവിൽ‌ പെട്ടുപോയ അവസ്ഥയിലായി ധന്യ.

തൽക്കാലം ആറുമാസത്തേക്ക് ലീവെടുക്കാൻ ധന്യയോട് ആവശ്യപ്പെട്ടു. മാനസിക സമ്മർദങ്ങളിൽ നിന്ന് മോചനം കിട്ടിയതോടെ രോഗങ്ങൾ മാറി. നാലു മാസം കഴിഞ്ഞപ്പോൾ ധന്യ ഗർഭിണിയാവുകയും ചെയ്തു.

തൊഴിലിടങ്ങളിൽ സമ്മർദങ്ങളുണ്ടാവുന്നത് ഇന്നത്തെ കാലത്ത് സ്വാഭാവികമാണ് . അതിനെ നന്നായി മാനേജ് ചെയ്യാൻ‌ പഠിച്ചിരിക്കണം. സമ്മർദങ്ങളെ വരുതിക്കു നിർത്താൻ പഠിച്ചില്ലെങ്കിൽ അതു രോഗങ്ങളിലേക്കും ദാമ്പത്യപ്രശ്നങ്ങളിലേക്കും വിവാഹമോചനത്തിലേക്കും നയിച്ചേക്കാം.

റോബോട്ടുകളുമായി സെക്സ്; യാതൊരു ഗുണവുമില്ലെന്നു വിദഗ്ധര്‍

Having sex with robots

മനുഷ്യന്റെ കിടപ്പറകള്‍ സെക്സ് റോബോട്ടുകള്‍ കീഴടക്കാന്‍ പോകുന്നു എന്നെല്ലാം വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സിക്‌സ് പായ്ക്കുമെല്ലാമുള്ള പുരുഷ സെക്‌സ് റോബോട്ടുകളെ വിപണിയില്‍ ഇറക്കുമെന്ന് അടുത്തിടെ ഒരു അമേരിക്കന്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഈ സെക്സ് റോബോട്ടുകളെക്കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ? ഇല്ലെന്നാണ് BMJ സെക്‌ഷ്വല്‍ ആന്‍ഡ്‌ റിപ്രൊഡക്ടീവ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. ബ്രിട്ടനിലെ സെന്റ്‌ ജോര്‍ജ് സര്‍വകലാശാല ആശുപത്രിയിലെ ഡോക്ടര്‍ ചാന്‍റ്റല്‍ കോക്സ്, ലണ്ടന്‍ കിങ്ങ്സ് ആശുപത്രിയിലെ ഡോക്ടർ ബേവ്ലി എന്നിവരാണ് ഈ പഠനത്തിനു നേതൃത്വം നൽകിയത്. റോബോട്ടുകളുമായി സെക്സ് ചെയ്യുന്നത് കൊണ്ട് യാതൊരു വിധ ആരോഗ്യഗുണങ്ങളും ഉണ്ടാകുന്നില്ലെന്നാണ് ഇവരുടെ പഠനം പറയുന്നത്.

സെക്സ് റോബോട്ടുകളും മനുഷ്യരും തമ്മിലുള്ള ശാരീരിക ബന്ധം സംബന്ധിച്ച് ഇതുവരെ ഇത്തരമൊരു പഠനം നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഈ പഠനം ആരംഭിച്ചത് പൂജ്യത്തില്‍ നിന്നായിരുന്നു. ഷെഫീല്‍ഡ് സര്‍വകലാശാലയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ആന്‍ഡ്‌ റോബോട്ടിക്സ് പ്രഫസര്‍ നോയേല്‍ ഷാർക്ക്‌ലി പറയുന്നതും മനുഷ്യനും റോബോട്ടുകളും തമ്മിലെ ഈ ബന്ധത്തെക്കുറിച്ച് ഇതുവരെ പൂര്‍ണമായൊരു പഠനം പുറത്തുവന്നിട്ടില്ലെന്നാണ്.

സെക്സ് റോബോട്ടുകള്‍ക്കായി അടുത്തിടെ വൻതോതില്‍ ആവശ്യക്കാര്‍ ഉണ്ടായിട്ടുണ്ട്. ഇത് മനുഷ്യര്‍ ഉപയോഗിച്ചു തുടങ്ങിയാല്‍ മാത്രമാകും ചിലപ്പോള്‍ ഇതിന്റെ കൂടുതല്‍ പോരായ്മകൾ കണ്ടെത്താന്‍ സാധിക്കുകയെന്ന് കലിഫോര്‍ണിയ പൊളിടെക്നിക് സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷണവിദ്യാര്‍ഥി ജൂലി കാര്‍പെന്റര്‍ പറയുന്നു. പലരും ഡോക്ടര്‍മാരോട് സെക്സ് റോബോട്ടുകളെ ഉപയോഗിക്കുന്നതിനെപ്പറ്റി അഭിപ്രായം ആരാഞ്ഞു തുടങ്ങിയതോടെയാണ് അവർ ഇതിനെപ്പറ്റി പഠിക്കാൻ തുടങ്ങിയത്.

സേഫ് സെക്സ് എന്ന നിലയിലും പങ്കാളികള്‍ ഇല്ലാത്തര്‍ക്ക് തുണയാകാനുമാണ് സെക്സ് റോബോട്ടുകളെ വിപണിയിലെത്തിക്കാൻ ആദ്യം തീരുമാനിച്ചത്. എന്നാല്‍ പിന്നീടിത് കൂടുതല്‍ പേരിലേക്ക് എത്തുകയായിരുന്നു. ഒരു പ്രമുഖ സെക്സ് പാവ നിര്‍മാതാക്കള്‍ പറയുന്നത്, ഒരു മനുഷ്യന്‍ പ്രതീക്ഷിക്കുന്നത് എന്തും നല്‍കാന്‍ തങ്ങളുടെ സെക്സ് പാവകള്‍ക്കു സാധിക്കുമെന്നാണ്. തങ്ങളുടെ ഏറ്റവും മുന്തിയ സെക്സ് പാവയായ ‘റോക്കി’ സ്നേഹവും പിന്തുണയും പോലും നല്‍കുമെന്നും ഇവര്‍ അവകാശപ്പെടുന്നു.

എന്നാല്‍ മനുഷ്യര്‍ തമ്മില്‍ ഉണ്ടാകുന്ന വൈകാരിക അടുപ്പം ഒരിക്കലും സെക്സ് പാവകള്‍ക്കു നല്‍കാന്‍ സാധിക്കില്ല എന്നാണ് മിക്കവരും പറയുന്നത്. മാത്രമല്ല, മനുഷ്യരെ ഇത് ഒറ്റപ്പെടലിലേക്കു നയിക്കുമെന്നും ചിലര്‍ പറയുന്നു. വന്‍ നഗരങ്ങളില്‍ സെക്സ് റോബോട്ടുകള്‍ക്ക് വൻതോതിൽ ആവശ്യക്കാരുണ്ടാകുന്നുണ്ട്. പങ്കാളികളെ ആവശ്യമില്ലെന്ന് തോന്നുന്നവര്‍ക്ക് സെക്സ് പാവകളോടാണ് കൂടുതല്‍ താൽപര്യം. കംപ്യുട്ടര്‍ പ്രോഗ്രാമുകൾ വഴി നിയന്ത്രിക്കുന്ന ഇത്തരം പാവകൾ വൈകല്യങ്ങളുള്ളവര്‍ക്കും രോഗികള്‍ക്കും ആശ്വാസമാണ്. ഇവരുടെ ശാരീരിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇവ സഹായിക്കും. റോബോട്ടുകളുമായുള്ള ലൈംഗിക ബന്ധം എപ്പോഴും ലഭ്യമാവുന്നതും എളുപ്പമാണെന്നും പലരും അഭിപ്രായപ്പെടുന്നു.

നൂറുകണക്കിനു സംശയങ്ങളാണ് ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് സെക്സ് റോബോട്ടുകളെപ്പറ്റി ഉയരുന്നത്. ഇത്തരം ആശങ്കകള്‍ തങ്ങള്‍ക്കുമുണ്ടെന്ന് റോബോട്ടിക്സ് വിദഗ്ധന്‍ നോയേല്‍ ഷാർക്ക്‌ലി പറയുന്നു. അടുത്തിടെ ലണ്ടനില്‍ സെക്സ് പാവകളെ ഉപയോഗിച്ചൊരു വേശ്യാലയം ആരംഭിച്ചിരുന്നു. എന്നാല്‍ ഇത്തരം കൃത്രിമവസ്തുക്കള്‍ കണ്ടാല്‍ മനുഷ്യരില്‍ ഉത്തേജനം ഉണ്ടാകുമോ എന്ന് സംശയമാണെന്ന് ഈ രംഗത്ത് പഠനം നടത്തുന്ന റിച്ചാര്‍ഡ്‌സണ്‍ പറയുന്നു. എന്തായാലും സെക്സ് റോബോട്ടുകളും മനുഷ്യരും എന്ന വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നു തന്നെയാണ് വിദഗ്ധര്‍ പറയുന്നത്.

സെക്സിനിടയിലെ ഈ അപകടങ്ങളെ സൂക്ഷിക്കുക

danger alert sex
Designed by Freepik                        

ലൈംഗികത എന്നാല്‍ ആസ്വദിക്കാനുള്ളതാണ്. സ്ത്രീയും പുരുഷനും അത് ഒരുപോലെ ആസ്വദിച്ചാല്‍ മാത്രമേ ലൈംഗികത പൂര്‍ണതയില്‍ എത്തുകയുള്ളൂ. ശരീരത്തിനും മനസ്സിനും സന്തോഷം നല്‍കുന്ന ലൈംഗികത ചിലപ്പോള്‍ അപകടകരവുമാണ്. അതെ, അങ്ങനെയൊരു വശം കൂടിയുണ്ട് ലൈംഗികതയ്ക്ക്.

സെക്സിനിടയില്‍ ഒഴിവാക്കേണ്ടതോ, അല്ലെങ്കില്‍ ശ്രദ്ധിക്കേണ്ടതോ ആയ ചില സംഗതികള്‍ കൂടിയുണ്ട്. നിസ്സാരമെന്നു കരുതുന്ന അത് ചിലപ്പോള്‍ നല്‍കുക എട്ടിന്റെ പണിയുമാകും. അത് എന്തൊക്കെയെന്നു നോക്കാം.

ചെറിയ മുറിവുകള്‍

ലൈംഗികബന്ധത്തിനിടയില്‍ ചിലപ്പോള്‍ സംഭവിക്കാവുന്ന ഒന്നാണ് ഈ മുറിവുകള്‍. ഇത് സ്ത്രീക്കും പുരുഷനും സംഭവിക്കാം. ദീര്‍ഘനേരം നീണ്ടു നില്‍ക്കുന്ന സംയോഗവേളകളില്‍ ചിലപ്പോള്‍ ഇത്തരം മുറിവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ലിംഗത്തിന് ഒടിവ് 


സെക്സിലെ ഏറ്റവും അപകടകരമായ അവസ്ഥയാണ് ഇത്. തെറ്റായ പൊസിഷൻ സ്വീകരിക്കുന്നതാണ് ഇതിനു കാരണം. ലൈംഗികബന്ധസമയത്ത് രക്തപ്രവാഹം മൂലമാണ് ലിംഗം വികസിക്കുന്നത്. ലിംഗത്തില്‍ എല്ലുകള്‍ ഇല്ല. അതുകൊണ്ട് തന്നെ തെറ്റായ പൊസിഷനുകള്‍ അപകടം ക്ഷണിച്ചു വരുത്തും.

പുകച്ചില്‍ 

ലൈംഗികബന്ധത്തിനു ശേഷം ലിംഗത്തിലോ യോനിയിലോ പുകച്ചില്‍ ചിലര്‍ക്ക് അനുഭവപ്പെടാം. യോനിയില്‍ ആവശ്യത്തിനു ലൂബ്രിക്കേഷന്‍ ഇല്ലെങ്കിലും ഇതുണ്ടാകും. ഇവിടെയാണ്‌ ഫോര്‍പ്ലേയുടെ ആവശ്യകത. സാവധാനം ഇരുവരും നല്ല മൂഡിലേക്ക് വന്നശേഷം സെക്സില്‍ ഏര്‍പെട്ടാല്‍ ഈ പ്രശ്നം പരിഹരിക്കാം.

ലിംഗത്തിലെ ചുവപ്പ് പാടുകള്‍ 

ചിലപ്പോള്‍ സെക്സിനു ശേഷം പുരുഷന്മ്മാര്‍ക്ക് ഈ പ്രശ്നം ഉണ്ടാകാം. ലിംഗത്തിലെ രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന capillary hemorrhaging ആണ് ഇതിനു കാരണമാകുന്നത്. ആവശ്യത്തിനു വിശ്രമം എടുത്ത ശേഷവും ഈ പ്രശ്നം അലട്ടിയാല്‍ ഡോക്ടറെ കണ്ടു മരുന്ന് വാങ്ങേണ്ടത് അത്യാവശ്യമാണ്.

തലയണ വച്ചു കിടക്കുന്നവരാണോ? എങ്കിൽ ഇതുകൂടി അറിഞ്ഞോളൂ...

pillow use health benefits
Designed by Freepik          

ഒരു തലയണ കിട്ടിയിരുന്നേൽ കെട്ടിപ്പിടിച്ചു കിടക്കാമായിരുന്നു... എന്നു പറയുന്നവരല്ലേ നമ്മളൊക്കെ. പക്ഷേ ഡോക്ടർമാർ പറയും തലയണ ഇല്ലാതെ കിടന്നോളാൻ. അപ്പോൾ പിന്നെ ശരിക്കും എങ്ങനെയാണു കിടക്കേണ്ടത്– തലയണ വച്ചോ വയ്ക്കാതെയോ. കിടപ്പു പലതരമുണ്ടല്ലോ. കമഴ്ന്നും ചെരിഞ്ഞും മലർന്നും അങ്ങനെയങ്ങനെ. നമ്മുടെ കിടപ്പിനനുസരിച്ചിരിക്കും തലയണയ്ക്കു നമ്മുടെ കൂടെ കിടക്കാനുള്ള ഭാഗ്യവും എന്നേ പറയേണ്ടൂ.

ചെരിഞ്ഞാണോ കിടപ്പ് തലയണയും കൂടെ പോരട്ടെ...

നേരെ കിടന്നാലും കുറച്ചു കഴിയുമ്പോൾ ചെരിയുന്നവരാണ് അധികം പേരും. ചെരിഞ്ഞു കിടക്കുമ്പോൾ തോളുകളെ അപേക്ഷിച്ചു തലയും കഴുത്തും താഴ്ന്നിരിക്കും. തന്നെയുമല്ല ശരീരത്തിന്റെ ഭാരം മുഴുവൻ തോളിലും കൈകളിലുമായിട്ടായിരിക്കും വരിക. രാത്രി മുഴുവൻ ഇങ്ങനെ കിടന്നാൽ നേരം വെളുക്കുമ്പോൾ കഴുത്തിന്റെ പണി തീരുമെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ട് ചെരിഞ്ഞു കിടക്കുമ്പോൾ കഴുത്തിനും തലയ്ക്കും സപ്പോർട്ടായി തലയണ വയ്ക്കണം. ആ തലയണ എങ്ങനെ ഉള്ളതായിരിക്കണം എന്ന കാര്യത്തിലേ സംശയമുള്ളു.

  • തലയണ കട്ടി കൂടിയതാണെങ്കിൽ തലയും കഴുത്തും മരത്തടിയിൽ വച്ചിരിക്കുന്നതുപോലെയിരിക്കും. അനങ്ങാൻ പറ്റാത്തപോലെ ഉയർന്നിരിക്കും.
     
  • തലയണ തീരെ സോഫ്റ്റാണെങ്കിൽ തലയും കഴുത്തും താഴ്ന്നു പോകും. അപ്പോൾപിന്നെ തലയണ വയ്ക്കുന്നതിന്റെ ഗുണം കിട്ടില്ല.
     
  • അത്യാവശ്യം വലുപ്പമുള്ള എന്നാൽ സോഫ്റ്റായ തലയണ ഉപയോഗിച്ചാൽ തലയ്ക്കും കഴുത്തിനും നല്ല സപ്പോർട്ട് കിട്ടും. കെട്ടിപ്പിടിച്ചു കിടക്കുന്നതിന്റെ സുഖവും കിട്ടും.
തലയണ ഇനിയും പോരട്ടെ

 സ്പ്രിങ് ബെഡിൽ നേരെ കിടക്കുമ്പോൾ ശരീരത്തിലെ ചെറിയ കുഴികളും വളവുകളുമൊക്കെ ബെഡുമായി ചേർന്നമർന്നു പൊക്കോളും. നടുവിന്റെ വളവു പോലും ഇത്തരത്തിൽ ചേർന്നു പോകുന്നതാണ്. പക്ഷേ കഴുത്തിന്റെ ഭാഗത്ത് എത്തുമ്പോൾ വലിയൊരു വിടവു വരും .ഈ ഭാഗത്ത് തലയണ കൊണ്ടു സപ്പോർട്ട് കൊടുത്തില്ലെങ്കിൽ കഴുത്തു വേദന ഉറപ്പ്. ആ തലയണ എങ്ങനെ വേണമെന്നു നോക്കാം .

  • തീരെ സോഫ്റ്റാണെങ്കിൽ തലയ്ക്കും പിടലിക്കും ഇടയിലുള്ള വിടവ് നികത്താതെ പോകും. അപ്പോൾ പിന്നെ തലയണ വയ്ക്കുന്നതു കൊണ്ടുള്ള പ്രയോജനം കിട്ടില്ല.
     
  • അത്യാവശ്യം കട്ടിയുള്ള അതേസമയം സോഫ്റ്റായ തലയണ വയ്ക്കുന്നതാണ് പിടലിക്കു സപ്പോർട്ട് കിട്ടാൻ നല്ലത്. നിങ്ങൾ നല്ല നടുവേദന അനുഭവിക്കുന്ന ആളല്ലെങ്കിൽ ഉറപ്പായും കട്ടിയുള്ള തലയണ വയ്ക്കാം. പിടയിലിൽ മാത്രമായി റൗണ്ട് പില്ലോ വയ്ക്കുന്നതും നല്ലതാണ്. സോഫ്റ്റായ തലയണകൾ ഓരോന്ന് കാലിലും നടുവിലും വയ്ക്കുന്നത് മൊത്തത്തിൽ സുഖം കിട്ടാൻ നല്ലതാണ്. ഒരു കാരണവശാലും രണ്ടു തലയണ വച്ച് അതിനു മീതെ തല വച്ചു കിടക്കരുത്. അങ്ങനെ ചെയ്താൽ അതു പിടലി വേദനയിലേ കലാശിക്കൂ.
തലയണയോടു പോകാൻ പറ

ഇനി വേറൊരു വിഭാഗമുണ്ട്. തവള കിടക്കുന്നതുപോലെ കമഴ്ന്നാണു കിടപ്പ്. ഈ സമയം ഭാരം കൂടുതൽ വരുന്നതു വയറിനു മേലാണ്. കഴുത്തും കാലും കയ്യുമൊക്കെ ഇഷ്ടം പോലെ തിരിക്കാം. കിടപ്പിന്റെ പൊസിഷൻ മാറ്റാം. ഈ സമയം മുഖമാണ് ബെഡിൽ അമർന്നിരിക്കുന്നത്. വളവും കുഴിയുമൊന്നും ഇല്ലാത്തതുകൊണ്ടു തലയണയുടെ ആവശ്യം തീരെയില്ല. അത്യാവശ്യമെങ്കിൽ മാത്രം വളരെ സോഫ്റ്റായ തലയണ ഉപയോഗിക്കാം.

പാവം തലയണ!

ഇനി വീട്ടിലെ തലയണ എടുത്തൊന്നു പരിശോധിച്ചു നോക്കൂ. പലതും പഴകി മൃദുത്വം നഷ്ടപ്പെട്ട് വടിപോലെ. കെട്ടിപ്പിടിക്കാൻ പോയിട്ട് നേരാം വണ്ണം തലയ്ക്കു കീഴെ വയ്ക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരിക്കും തലയണ. ശരിക്കും തലയണ എത്രനാൾ ഉപയോഗിക്കാൻ കഴിയും? കലപ്പഴക്കമേറുമ്പോഴാണു തലയണയ്ക്കു കട്ടി കൂടുന്നതും പഞ്ഞിയും സ്പോഞ്ചുമൊക്കെ അവിടിവിടെയായി കൂടിച്ചേരുന്നതും. മൃദുത്വം നഷ്ടപ്പെടുന്നതിനു മുൻപേ തലയണ മാറ്റണം. തലയണയ്ക്കു വലുപ്പം അമിതമാകാനും പാടില്ല. 

Comments System

Disqus Shortname